മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

മൃഗതൃഷ്ണതേടി കുതിച്ചുപായുന്നവൻ
മൃഗനീതികണ്ടു മനസ്സു മടുത്തവൻ;
ഉയിരിന്റെ ചങ്ങലപ്പൂട്ടിൽ കുരുങ്ങിയ
ദുർബലൻ, സ്വാർഥൻ, നരനെന്ന യാത്രികൻ! 

ദീർഘപ്രയാണം അനന്തം വിദൂരം
വിസ്മൃതിക്കപ്പുറം നീളുന്ന പാതയിൽ;
പാത വലയ്ക്കുള്ളിൽ വീണു പിടയുന്നു 
വീണ്ടും വലക്കണ്ണി ചുറ്റിപ്പിടിക്കുന്നു. 

ഓർമത്തിരിവെട്ടം കാണിച്ച കാഴ്ചകൾ
പെരുവഴിയോരത്തു ഭീതി നിറയ്ക്കുന്നു!
ഇഴഞ്ഞും വലിഞ്ഞും കരഞ്ഞും തളർന്നും
വഴികളിൽത്തന്നെ പിടഞ്ഞു ചാവുന്നു! 

പൊട്ടിച്ചിരിക്കുവാനല്പമാം ജീവിതം
ചിരിമാറി വീണ്ടും പൊട്ടിക്കരയുവാൻ,
നെറികെട്ട ഭ്രാന്തിന്റെ അർബുദം ബാധിച്ച
ചിന്തയും പേറി മദിച്ചു നടപ്പവൻ! 

താനാണുലകിന്റെ ഏകഛത്രാധിപൻ
താനാണു ലോകക്രമത്തിൻ വിധാതാവ്!
താൻ ചെയ്ത ചെയ്തികളൊക്കവേ നന്മകൾ
താനിഷ്ടപ്പെടാത്തവയൊക്കവേ തിന്മകൾ!

ഈവഴിത്താരയ്ക്കു പിന്നിലെന്തെന്നോ,
മുന്നിലെ യാത്രയിൽ കാണ്മതെന്തെന്നോ;
ഇടത്തും വലത്തും അകപൊട്ടി നീളുന്ന
നൂതന പാതകളെത്ര പരശ്ശതം? 

എന്റെയിടവഴി, ഗോളപഥങ്ങളും
നക്ഷത്ര മാർഗവും സൗരപ്പൊടിക്കാറ്റും
ആകാശഗംഗാ പ്രവാഹ ഗതികളും
ഒന്നുചേരാത്തതാം വട്ടങ്ങൾ മാത്രമോ? 

എന്റെ ജനനവും എൻകളിത്തൊട്ടിലും
എന്റെ വളർച്ചയും എന്റെ തളർച്ചയും;
പെരുവഴിക്കുണ്ടിൽത്തളച്ചിട്ട കാലമേ
ഏതു പരീക്ഷണ ജന്തുവാണിന്നു ഞാൻ? 

കാൽനടപ്പാടുകൾ, രഥചക്രചാലുകൾ
ചങ്ങലക്കാലുകൾ കോറിയ രേഖകൾ,
സാഗരപ്പാതകൾ, ആകാശമാർഗങ്ങൾ
എത്തിയിരിക്കുന്ന കാന്തിക പാതകൾ! 

ചിത്രം വരയ്ക്കുവാനുണ്ടെത്ര ചാലുകൾ
ദൃശ്യപ്രപഞ്ചപ്പരപ്പിൽ യഥാക്രമം?
കാലമാണ് ഭിത്തിയിൽ യാത്ര വരച്ചിട്ട
ചിത്രങ്ങളൊക്കെയും മാഞ്ഞു മറഞ്ഞു പോയ്!

തടസ്സങ്ങളെത്രയോ വെട്ടിത്തുറന്നു..
ദുർഗങ്ങളെത്രയോ മണ്ണോടു ചേർത്തു,
പോയ വഴികളിൽ വീണ്ടും നടപ്പതോ,
പുതുവഴി വെട്ടലോ, മർത്ത്യന്റെ ജീവിതം? 

ചിന്തയും സ്വപ്നവും കൂട്ടിക്കുഴച്ചിട്ട
ജീവിതക്ഷേത്രപ്പടിപ്പുരയ്ക്കുള്ളിലെ
കുട്ടിക്കളികളോ, എകാഗ്രധ്യാനമോ,
കോടിജന്മങ്ങളെ പിന്നിട്ട ജീവിതം?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ