മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഈശ്വരാ ഇതൊരു പ്രളയമാകട്ടെ നന്മയുടെ പ്രളയം തിന്മകള്‍ അടിയോടെ മറിയുന്ന സുദിനം ജനലടച്ചൊരുകോണിലിരുന്നിട്ടുമൊടുവില്‍ ആ നാദമാര്‍ത്താര്‍ത്തു വിളിച്ചു ജാലക വീഥിയിലൂടെ ആയിരം തവണയാ- ദര്‍ശനം ഉള്‍ക്കൊണ്ടിരുന്നു
ഇടയില്‍ തെളിയുന്ന മിന്നലിന്‍ ജ്വാലയും ചീറ്റലും പൊട്ടലും വെള്ളവും കത്തലും അറിയാതെ കാണേണ്ടി വന്നു മഴയുടെ കൊഞ്ചലും ഇലയുടെ നാണവും കാണുവാതിരിക്കാന്‍ ശ്രമിച്ചു പക്ഷെ മാരുതന്‍ തട്ടി വിളിച്ചു വയറിന്‍റെ കത്തലും കരിയുന്ന മണവും അലിവോടെ തീര്‍ക്കാതിരുന്നു പാടത്തിന്‍ ചേറുമണമേല്‍ക്കുമ്പോള്‍ സംശയം നാറ്റമോ സുഗന്ധമോ മണ്ണിന്‍ മണമോ അതോ നാളെയുടെ പരീക്ഷയോ എന്‍റെമ്മോ നാളത്തെപ്പരീക്ഷ എല്ലാം കുഴഞ്ഞു മറിഞ്ഞല്ലോ നാളത്തെ സെമിനാര്‍ ആരെടുക്കും ഞാനോ അതോ ടീച്ചറോ മിഴിയിണകള്‍ പ്രേമം തുടങ്ങി എന്‍റെയൊരു കഷ്ടപ്പാടേ ഈശ്വരാ നാളെയൊരു സുദിനമാകട്ടെ.