മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഉത്രാട നാളിൽ ഉറക്കമുണർന്നപ്പോൾ, തലെന്ന് പുതച്ചു് കിടന്ന ഉടുമുണ്ട് പരതി.... ചളിപുരണ്ട, പിന്നി തുടങ്ങിയ ആ മുണ്ട് ആരോ അടിച്ച് മാറ്റിയിരിക്കുന്നു.
കടതിണ്ണയിൽ അയാള്‍ കുന്തിച്ചിരുന്നു ദേശീയ പാതയിലൂടെ കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും ഒഴുകുന്നു.
വെയിലിന് ശക്തി കൂടിയപ്പോൾ പതിയെ നിരത്തിലിറങ്ങി നടന്നു. വർണ്ണശബളമായ തുണിക്കടകളിൽ ഓണകോടിക്കായി തിരക്ക്.
പുറത്ത് കുപ്പകൂമ്പാരത്തിനിടയിൽ കടിപിടി കൂടുന്ന നായ്ക്കൾ അയാളുടെ അർദ്ധനഗ്നത കണ്ട് മനസ്സലിഞ്ഞാവണം കീറിയ ഒരു ചാക്ക് കക്ഷണം അയാള്‍ക്ക് മുന്നില്‍ വെച്ചു. ഒരു നേരിയ പുഞ്ചിരിയോടെ അയാൾ അത് കയ്യിലെടുത്തു ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഓണക്കോടി...
ഇനി കഴിക്കാൻ കഴിയാതെ ഉപേക്ഷിക്കുന്ന സദ്യാവശിഷ്ടങ്ങൾക്കായി ഈ നായ്ക്കളോട് തന്നെ മത്സരിക്കണം...
മത്സരബുദ്ധി മാത്രം മുഴച്ച് നിൽക്കുന്ന ഈ ലോകത്തിൽ ആവും വണ്ണം മത്സരിക്കുക എന്നതാണല്ലോ ജീവിത ധർമ്മം.