ഭ്രാന്തമായ് അലയുന്ന രാവുകൾ തന്നിലും
തെളിവുകൾക്കായിന്ന് അലയുന്നു കോടതി.
അന്യായന്യായ വ്യവസ്ഥകൾ കൊണ്ടിന്ന്-
കീഴടക്കുന്നിതാ സത്യത്തിൻ സത്വത്തെ.
ന്യായത്തെളിവുകൾ കൊണ്ടുവന്നീടുന്ന
വക്കീലിൻ വാക്കുകൾ മുഖവിലയാക്കിടും.
നിരവധി തൂക്കുകയർ വിധിച്ചിന്നയാൾ -
വിധിയുമായ് പൊരുതുന്നു വിദൂരമാം വേദിയിൽ.
സത്യം ജയിപ്പതും സത്യം ത്യജിപ്പതും
സംഭവബഹുലമായീ ടുന്നു വിധിയിന്ന്.
പലവസ്ത്രധാരികൾ പലയുക്തിവാദികൾ
പ്രതികളായ് വേഷമിടുന്നിതാ ധാരയിൽ.