മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തണുത്തു വിറക്കുന്നെന്ന് പുഴയോട് പരിഭവം പറഞ്ഞിരിക്കെ
മീനുകളെയാരോ മായ്ച്ചു കളയുന്നു .
ചുട്ടുപൊള്ളുന്ന ആകാശത്തിലൂടെ
പറക്കൽ മടുത്തെന്ന് പക്ഷികൾ
ഓർത്തിരിക്കെ,


ആകാശവും മാഞ്ഞു പോകുന്നു.
വൻമരങ്ങളാകുന്നതും
സ്വപ്നം കണ്ടുറങ്ങിയ വിത്തുകളെ
മഴ വന്നുവിളിക്കാൻ
മറന്നിരിക്കുന്നു!
കുന്നുകളിലേക്കിപ്പോൾ
ചെറുകാറ്റുപോലും വരാറില്ല,
ചില്ലകളെ വന്നോന്നു
തൊടാറുപോലുമില്ല.
ഇപ്പൊഴും
കാട് വരക്കുമ്പോഴെല്ലാം, പച്ച
ചിത്രത്തിൽ നിന്നും പിണങ്ങിയിറങ്ങി നടക്കുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ