മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

പകലെരിഞ്ഞകന്ന നിഴൽപ്പാടുകളിൽ  
നിലാമുല്ലകൾ തളിർക്കുന്ന വേളയിൽ  
പോയ വസന്തത്തിൻ വിരഹരേഖയിൽ
ഹൃദയമുല്ലകളെന്നും നട്ടു ഞാനിരുന്നു.

ഹൃദയമോതുമിഷ്ടം മിഴിതുളുമ്പാതെ
അറിയിന്നുയിന്നും തമ്മിൽ പറയാതെ,
തിരക്കിന്റെതീരത്തെന്നെ മറന്നെങ്കിലും
തിരക്കിലും നിന്നരികെയെത്താറുണ്ട് 

മഴവില്ലുതൊട്ടു നിന്ന കിനാപ്പടവിൽ
ഇടനെഞ്ചിലമർന്നു തലചായ്ച്ചിരുന്നു
കരിമഷി ഒഴുകി പടരുന്നനേരം
അവനെന്റെ  മിഴിനനവറിയാതെ
ചേർന്നിരുന്നു ചേർത്തുപിടിക്കാതെ
മഴവില്ലു മുറിഞ്ഞുപോയി കിനാപ്പടവിൽ.

വിജനമാം വിഷാദസന്ധ്യാംബരത്തിൻ 
മിന്നും മഞ്ഞച്ചിറകിൽ പറന്നിറങ്ങിയ
മഴതൻ കളിയരങ്ങിൽ  ആടുമ്പോൾ
അവനെന്റെ മോഹമഴ നനയാതെ
ആരോ തുറന്ന കുടച്ചോട്ടിലരികെയുണ്ട്.

ഓർമ്മത്തണലിൽ ഉറങ്ങുന്ന
അവനെ ഉണർത്താതെയെന്നും
അവൻ മറന്ന ഹൃദയവഴികളിലൂടെ
ഓരോ നിമിഷദൂരങ്ങളിലും നടന്നു
അവനിലേക്കെത്താൻ മാത്രമീ ജന്മം. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ