മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പാതിരാകാറ്റിന്റെ താളത്തിലലിയുന്ന 
ചെമ്പകപ്പൂവിൻ സുഗന്ധമായി 
ഞാനെന്റെ കനവിന്റെ മുറ്റത്തൊരേകയായ് 
രാപ്പാടിയായി പറന്നകാലം 
പ്രണയം തുളുമ്പുന്ന നയനങ്ങളാലെന്റെ 
ഹൃദയം കവർന്നൊരാ  പാട്ടുകാരാ 


ഏറെ യാമങ്ങളിൽ ഇരവിന്റെ തോഴനായ്
ഒപ്പം നടന്നു നീ കൂട്ടുകാരാ 
കാലം കിതപ്പിൽ കടന്നുപോയി 
നമ്മളൊരുപാട് സ്വപ്‌നങ്ങൾ നെയ്തടുക്കി 
താപതാളങ്ങളിൽ പിടയുന്ന ജീവിത-
പൊയ്കയിൽ നീയെന്റെ കൂട്ടുമായി. 
ആദ്യമേ ചിത്രം വരച്ചുവെച്ചു 
ഞാനതറിയാതെ ഏറെ നിറം പകർന്നു 
മണമുള്ള പൂക്കളിൽ രക്തം നിറച്ചു നീ 
പാതിയിൽ ചിത്തം പകുത്തുവെച്ചൂ. 
ഭീമമാം ചിറകുള്ള പ്രണയപക്ഷി 
പുതിയ തീരങ്ങളിൽ മോഹം കൊതിച്ചു നീ 
പഴയ പാത്രം തിരിഞ്ഞാഞ്ഞു കൊത്തി.
കാലം പഴുപ്പിച്ച കാരിരുൾ കമ്പിനിൻ 
മാറത്തു കുത്തിത്തറച്ചിടുമ്പോൾ 
ആകില്ല പ്രാണനെ മാപ്പിരക്കാൻ അന്ന് 
പട്ടിൽ പൊതിഞ്ഞെൻ മൃതത്തിനോടും 
ഇനിയില്ല നിഴലായി ഈ ജന്മമത്രയും 
ഒറ്റയ്ക്ക് നീ തുഴഞ്ഞെത്തിടേണ്ടു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ