മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(പ്രജ്ഞതൻ)

പ്രജ്ഞതൻ വാതായനങ്ങൾ തുറക്കാതിരിക്കുക,
കച്ചപുതപ്പിച്ചു പണ്ടു നീ മൂടിയ എന്നോർമ്മ വന്നു മുട്ടിവിളിക്കുകിൽ.

വന്നു തൂവാറുണ്ടിന്നും, ഏഴുവർണങ്ങൾ
നിറഞ്ഞാടി നിന്നൊരാ പ്രണയ വസന്ത ശരമാരി
എൻ ജരാനരയ്ക്കുള്ളിലേ വിങ്ങലിൽ.
ജീവിതസന്ധ്യാപുളിനം  നനയ്ക്കയാണിന്നും
കണ്ണിലെ നീലക്കയങ്ങളിൽ മുങ്ങി
നീരാടിയ സായന്തനങ്ങളും, ശില്പമനോഹരമാം
നിൻ കഴുത്തിലെ ദേവസംഗീതമൊഴുകുന്ന നീലഞരമ്പിലെ
ഓളങ്ങളെ വിരൽകൊണ്ടു തലോടവേ
നിൻമൃദുമെയ്യിൽ വിടർന്ന പുഷ്പങ്ങളും.

കോരിനിറയ്ക്കുന്നതാരെന്റെ ഓർമയിൽ,
വർണമയൂരങ്ങളാടിയ പ്രണയ ചേഷ്ടകൾ
മായാത്ത മുകരസമാന യമുനാനദീജലം!
പൊള്ളിപ്പഴുത്ത നിൻ ദേഹത്തിൽ അഗ്നിയെ
നുള്ളിക്കെടുത്തിയോരൊർമയും
നിൻ തളിരാമ്പൽ കരങ്ങളിൽ ചൂടിയ
വെയിൽനാളം എൻ  ചുണ്ടിൽ പകർന്നതും....
നിന്നിടം കവിളിൽ കരിനീലപ്പുള്ളിയിൽ
ഒരു ചുംമ്പനപ്പൂവറിയാതെ വയ്ക്കവെ,
ഉദയാംമ്പരംപോൽ തുടുത്തൊരാ കുങ്കുമലച്ഛയിൽ
നുള്ളിയ നോവിലെ തേനൊളി
മധുരവും ഓർക്കാതിരിക്കുക.

മനോവേഗപരിഥിക്കുമപ്പുറം, മറവിതൻ
അന്തസമുദ്രാന്തരങ്ങളിൽ 
പണ്ടുപങ്കിട്ട സ്വപ്നങ്ങൾതൻ മയിൽപ്പീലി ത്തണ്ടിനെ 
നിർദയം നീ ഉപേഷിച്ചുകൊള്ളുക.
ആ മയിൽപ്പീലിതൻ കണ്ണിലെ നീല
ശോകം കണുകിൽ നീ സഹിച്ചീടുമോ?

കാലാന്തരങ്ങൾതൻ തോണിയിൽ
ഒരു നാളിലൊന്നിച്ചുചേരും വരെ ഒക്കെയും
കലടിക്കീഴിൽ ചവിട്ടേറ്റു ചത്തൊരു
കീടത്തേപ്പോലെ വിസ്മരിച്ചീടുക.

കാലം ഒരുക്കി തറച്ച കുരിശിലെൻ ശിരസിൽ,
നാഭിച്ചുഴിയിൽ,ഇടംനെഞ്ചിൽ, കരളിൽ
നഷ്ട പ്രണയ ശരമേറ്റ എന്നെ നീ
കണ്ടാലറിയാവിധം മറന്നീടുക. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ