മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഒരിലയടർന്നു വീഴുമ്പോഴെല്ലാം കൊഴിയുന്നൊരു വസന്തവും ഒരു വ്യക്ഷ ശാഖിയിൽ ഒരുമിച്ചു കണ്ട കിനാവുകൾ മീതെ പടർന്ന നീലാകാശം പകർന്ന ശ്യാമസ്മരണകൾ മഴത്താളത്തിലൊരു കിളി പാടിത്തന്ന പഴമ്പാട്ടുകൾ
പകർന്നാടിയ തണൽ നിഴലുകൾ പിരിയുമ്പോൾ കാറ്റിന്റെ കൈപിടിച്ചു ഗ്രീഷ്മ സായന്തനങ്ങൾ വിതുമ്പുന്നു കാറ്റിനിക്കുന്നിലേക്കു കളിക്കാനോടിയെത്തുമ്പോൾ കൈപിടിക്കാനാവില്ല മടക്കയാത്ര മഞ്ഞുകാലത്തിലെ മൗനപ്പക്ഷികൾ പോകയാണോർമ്മകൾ മാടി വിളിക്കയായ് ശിശിരകാലത്തിലെ ഇല വീടുകൾ തളിർക്കും വസന്തമേ ഇലകൾ നിനക്കു മാത്രമായ് .