(Ramachandran Nair)
കരയിലേയ്ക്കോടിയടുക്കുന്ന തിരകളും
മനസ്സിൽ മൊട്ടിടുന്ന മോഹങ്ങളും;
ശമിക്കുമോയെന്നെങ്കിലും തെല്ലും
കാലങ്ങളെത്ര മാറിക്കഴിഞ്ഞാലും.
കാർമ്മുകിലെത്ര വാനിൽ നിറഞ്ഞാലും
മാനത്തിൻ മുഖമിരുണ്ട് വിങ്ങിയാലും;
വേഴാമ്പലിൻ ദാഹം ശമിക്കുമോ തെല്ലും
മഴയൊന്നു നന്നായിട്ടു വർഷിച്ചില്ലെങ്കിൽ!
മനസ്സിനാനന്ദം കിട്ടുവാൻ വേണ്ടി മനുഷ്യൻ
പരക്കം പായുന്നു പല സ്ഥലങ്ങളിലും;
എവിടെയൊക്കെ,യെത്രതന്നെ ഓടിയാലും
മനസ്സു നന്നല്ലെങ്കിൽ ആനന്ദം കിട്ടുമോ...?
കാലമെത്രതന്നെ പുരോഗമിച്ചാലും
നമ്മുടെ ജീവിതരീതികൾ പാടേ മാറ്റിയാലും;
നന്നാകുമോ മനുഷ്യനെന്നെങ്കിലും
അഹങ്കാരമലങ്കാരമാക്കി വച്ചാൽ!
വിദ്യയെത്രതന്നെയഭ്യസിച്ചാലും
വിത്തമെത്ര സമ്പാദിച്ചീടുകിലും;
മാനിക്കപ്പെടുമോ സമൂഹത്തിൽ,