മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ബസ് യാത്ര ഇഷ്ടപെടുന്ന ഒരാൾ എന്ന നിലയിൽ ചില റൂട്ടിൽ യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണ്. അതിലൊന്ന് ചാവക്കാട് കൊടുങ്ങല്ലൂർ റൂട്ട് ആണ്. ഈ റൂട്ടിൽ ചെറുപ്പത്തിൽ നിരവധി തവണ മാതാപിതാക്കൾ കൊണ്ടുപോയ ഓർമ്മകൾ

ഇപ്പോഴും ഇന്നലെ എന്ന പോലെ മനസ് പേറി നടക്കുന്നു. അമ്മയുടെ വീട് എങ്ങണ്ടിയൂർ എന്ന സ്ഥലത്താണ്. അതാണ് അങ്ങോട്ടു കൂടുതൽ പോകാനുള്ള കാരണം. ആ യാത്ര ചെറുപ്പത്തിൽ എപ്പോഴും കാത്തിരിക്കുന്ന ഒന്നായിരുന്നു.വല്യമ്മ, വല്യച്ഛൻ വല്യേട്ടൻ കുഞ്ഞേട്ടൻ. കുറെ കളി കൂട്ടുകാർ. അമ്മയോടൊപ്പമാണ് ഞങ്ങൾ കൂടുതലും പോയിരുന്നത്.

ചാവക്കാട് വരെ പതിവ് കാഴ്ചകൾ തന്നെ. എന്നാൽ അവിടന്നങ്ങോട്ട്‌ കാഴ്ചകൾ മാറി തുടങ്ങും. മുള്ളു വേലിക്ക് പകരം മെടഞ ഓല കൊണ്ട് ഉണ്ടാക്കിയ വേലിക്കെട്ടുകൾ ദൃശ്യമാകാൻ തുടങ്ങും. ഇന്ന് കാണുന്ന പടുകൂറ്റൻ സൗധങ്ങളുടെ സ്ഥാനത്തു അന്ന് ചെറിയ ഓല മേഞ്ഞ വീടുകൾ മാത്രം. ചേറ്റുവ പുഴ അടുക്കുംതോറും ഇത്തരം വീടുകൾ കൂടുതൽ കൂടുതൽ തെളിഞ്ഞു വരും. പടിഞ്ഞാറു ദിക്കിൽ വീടുകളുടെ പുറകിൽ തെങ്ങിൻ തോപ്പിൽ ഒളിച് കളിക്കുന്ന പുഴ കണ്ട് തുടങ്ങും. ഒരു ഡബിൾ മുണ്ട് ഉച്ചവെയിലിൽ ഉണക്കാനിട്ടതാണെന്നേ തോന്നൂ.മിക്കവാറും ഉച്ചക്കാണ് അവിടെ എത്തിച്ചേരുക. വേലിയെറ്റ സമയം ആയതുകൊണ്ട് പുഴയിൽ ഓളങ്ങൾ കൂടും. ഓളതലപിൽ മിന്നുന്ന വെള്ളികിരണങ്ങൾ ഒരു ഇളകുന്ന വെള്ളി പാദസരം പോലെ മനോഹരമായ കാഴ്ച്ച തന്നെ.

ബസ് പുഴയരികിലെക്ക് കുതിക്കുമ്പോൾ സീറ്റിൽ മുൻവശത്തെ സീറ്റിന്റെ കമ്പി പിന്നിലേക്ക് വലിക്കാറുളളത് ഇപ്പോഴും ഓർക്കുന്നു. അവിടെ ഇറങ്ങി കഴിഞ്ഞാൽ അക്കരെ K.K.മേനോൻ(ബസ് ) ബോട്ട് അടുക്കുനത് കാത്തു അക്കരെ കിടക്കുന്നത് കാണാം. ടിക്കറ്റ് എടുത്ത് ബോട്ടിലോ അല്ലെങ്കിൽ വഞ്ചിയിലോ ആണ് മറുകര പറ്റുന്നത്. ബോട്ടിൽ സുരക്ഷിതമായി യാത്ര ചെയ്യാം. ചങ്ങാടം ഉള്ളത് കൊണ്ട് ഒന്നോ രണ്ടോ കാറുകൾ ഉണ്ടാകും. മുതിർന്നവർ സിഗരറ്റ് വലിച്ച് ചങ്ങാടത്തിൽ നിന്നാണ് യാത്ര ചെയുക. ഞങ്ങmക്ക് വിലക്കപ്പെട്ട കനിയായിരുന്നു അത്. സീറ്റിൽ ഇരുന്നു ഓളങ്ങൾ തൊട്ടു നോക്കിയുള്ള കുറച്ചു സമയം. ഓളങ്ങൾ പലപ്പോഴും ജല കണങ്ങൾ അകത്തേക്കു എറിയുമായിരുന്നു. വഞ്ചിയിലാണെങ്കിൽ ജലനിരപ്പിനൊപ്പമായിരിക്കും തോണിയുടെ വശങ്ങൾ. ഇന്നാലോചിക്കുമ്പോൾ ഭയം തോനുന്നു. പിന്നെ ബസ് കയറി സ്റ്റോപ്പിൽ എത്തുമ്പോൾ സമയം രണ്ട് കഴിഞ്ഞിരിക്കും.

വല്യമ്മ മുരിങ്ങയും മുവാണ്ടൻ മാങ്ങയും പരിപ്പ് കൂട്ടി വെച്ചത് ഓർത്തു കാൽ പുതയുന്ന ചുട്ടു പഴുത്ത മണലിലൂടെ ഓടി വീടെത്തിയാൽ ഊണ് കഴിച്ചെന്നു വരുത്തി പുറത്തേക്ക്. അപ്പോഴേക്കും ചുറ്റുമുള്ള കുട്ടികളും കളിക്കാൻ എത്തിയിരിക്കും. അതൊരു കാലം.

വല്യമ്മയും ഇത്തിൾ പരന്ന മണൽ പരപ്പും ഓർമ്മകളായതിൽ പിന്നെ സന്ദർശനം മുടങ്ങി.

ജോലി സംബന്ധമായ   പാലത്തിലൂടെയുള്ള ഇപ്പോഴത്തെ  യാത്രകളിൽ ഒരു മിന്നൽ പോലെ കടന്നു പോകുന്ന ചേറ്റുവ പുഴയും നിമിഷാർധങ്ങൾ നൽകുന്ന മൈലാഞ്ചി മണക്കുന്ന മണൽപരപ്പിന്റെ മറക്കാനാവാത്ത ഗന്ധവും മാത്രമാണ്  ഓർമ്മകളിലെ അവശേഷിപ്പ്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ