മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഏകദേശം രണ്ടു മാസം മുൻപാണ് മിസ്സിസ്സ് ടോണി വാൾട്ടർ എന്നൊരു വിദേശ സ്ത്രീ ഫേസ്ബുക്കിൽ എൻ്റെ ഫ്രണ്ട് ലിസ്റ്റിൽ കയറിക്കൂടിയത്. അവർ എൻ്റെ കഥകൾക്കെല്ലാം ലൈക്കും കമൻ്റും വാരിക്കോരി

തന്നു.  അതിനുശേഷം മെസഞ്ചറിലൂടെ എന്നെ പരിചയപ്പെടുവാൻ വന്നു.ഞാൻ അവർക്ക് മറുപടി കൊടുത്തു.'കഥകൾ എല്ലാം സൂപ്പർ ആണെന്ന് ' അവർ പലവട്ടം പറഞ്ഞു .
സത്യത്തിൽ ആ പുകഴ്ത്തലിൽ ഞാൻ വീണു പോയി.

ഒരു ഇംഗ്ലീഷുകാരി എങ്ങനെയാണ് എൻ്റെ മലയാളം കഥകൾ മനസ്സിലാക്കിയെന്ന് പിന്നീടാണ് ഞാൻ ചിന്തിച്ചത്. അതിൻ്റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. ഞാൻ അവരോടു തന്നെ ചോദിച്ചപ്പോൾ അവർ പറഞ്ഞു.

അതിന് ഒരു ലാംഗ്വേജ് ട്രാൻസലേറ്റ് ആപ്പ് ഉണ്ട്. അതിലൂടെയാണ് അവർ അത് മനസ്സിലാക്കിയത് എന്ന്. അവരുടെ മെസ്സേജുകൾ ദിവസവും രാവിലെയും, വൈകിട്ടുമങ്ങനെ വന്നുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങൾ നല്ല സൗഹൃദത്തിലായി.

എൻ്റെ കുടുംബത്തെക്കുറിച്ചും നാടിനെക്കുറിച്ചുമൊക്കെ അവർ വിശദമായി അന്വേഷിച്ചു. ഇംഗ്ലീഷ് വശമില്ലാത്തതിനാൽ ഞാൻ ചാറ്റിങ് എൻ്റെ മോനേ ഏൽപ്പിച്ചു. ദിവസവും എനിക്കായി അവൻ മെസ്സേജുകൾ ഇട്ടു പോന്നു.

ഡിസംബർ 14ന് അവർ എന്നോട് ചോദിച്ചു. 'പതിനെട്ടാം തീയതി ആണ് ബർത്ത് ഡേ അല്ലേ എന്ന്. അന്ന് ഞാനൊരു സർപ്രൈസ് സമ്മാനം തരും.' എന്ന്. അത് കേട്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു പോയി.ഒരു വിദേശി എൻ്റെ കഥകൾ വായിച്ച് സൗഹൃദം കൂടി എനിക്ക് പിറന്നാൾ സമ്മാനം തരുക എന്ന് പറഞ്ഞാൽ! ഏതായാലും ഞാൻ വളരെ ആഹ്ലാദത്തിലായിരുന്നു. അവർ എൻ്റെ അഡ്രസ്സും ഫോൺ നമ്പറും എല്ലാം ചോദിച്ചു. ഗിഫ്റ്റ് കൊറിയർ വഴി നിങ്ങളുടെ വീട്ടിൽ എത്തും എന്നു പറഞ്ഞു.

അങ്ങനെ ഞാൻ ഗിഫ്റ്റും കാത്തിരിക്കാൻ തുടങ്ങി. ഹസും മോനും പറയുന്നുണ്ട് 'ഇത് എന്തോ ഉഡായിപ്പാണ് ' എന്ന്. പക്ഷേ ഞാൻ അവരുടെ സൗഹൃദവും ഗിഫ്റ്റും സത്യമെന്ന ധാരണയിൽ മുന്നോട്ടു പോയി.
അടുത്ത ദിവസം അവർ പറഞ്ഞു. ഗിഫ്റ്റ് അയച്ചിട്ടുണ്ട്. ആകാംക്ഷയോടെ ഞാൻ ചോദിച്ചു. 
"എന്താണ് ഗിഫ്റ്റ്?" അവർ പറഞ്ഞ ഗിഫ്റ്റുകളെക്കുറിച്ച് കേട്ട ഞാൻ വല്ലാതെ അദ്ഭുതപ്പെട്ടു പോയി.മദാമ്മ സമ്മാനമായി നൽകുന്നത് ഡയ്മണ്ട് പതിപ്പിച്ച സ്വർണ ചെയിൻ, ഐഫോൺ, ആപ്പിളിന്റെ ലാപ് ടോപ്പ്, റോളക്സ് വാച്ച് എന്നിങ്ങനെ പത്തു ലക്ഷം രൂപയുടെ സാധനങ്ങൾ ആണ് അവർ ഈ ഇന്ത്യൻ സുഹൃത്തിനു തരുന്ന ഗിഫ്റ്റ്.

ഇത്രയും കേട്ടതേ മോൻ ഉറപ്പിച്ചു പറഞ്ഞു. "മമ്മീ ഇത് ഒന്നാന്തരം ഉഡായിപ്പ് തന്നെ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആൾക്ക് ലക്ഷങ്ങളുടെ സമ്മാനം കൊടുക്കാൻ അവർക്കെന്താ വട്ടുണ്ടോ? ഇപ്പോൾ തന്നെ അവരെ ബ്ലോക്ക് ചെയ്യാം."

ഗിഫ്റ്റിൽ എൻ്റെ മനസ് കുടുങ്ങി കിടന്നതിനാൽ ഞാൻ എതിർത്തു.

വീട്ടിൽ ഞങ്ങൾഎല്ലാവരും കൂടി സംസാരിച്ചു ഒരു തീരുമാനത്തിലെത്തി.

'ഏതായാലും ഇത് എവിടെ വരെ പോകും എന്ന് നോക്കാം.' 
ഞങ്ങൾ കാത്തിരുന്നു. അടുത്തദിവസം രാവിലെ വീണ്ടും അവരുടെ മെസ്സേജ് .

''ഗിഫ്റ്റ് അയച്ചിട്ടുണ്ട് നിങ്ങൾ കൈപ്പറ്റും മുമ്പ് ഒരു 20,000 രൂപ അടയ്ക്കണം."
ഞാൻചോദിച്ചു. "എന്തിനാണ് പണം അടയ്ക്കുന്നത് ?"

നമ്മുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രത്യേകതയാണ്. ടാക്സ് ആയിട്ടാണ് ഇരുപതിനായിരം രൂപ അടയ്ക്കേണ്ടത്.

"എൻ്റെ കൈയ്യിൽ അത്രയും പണം ഇല്ല." ഞാൻ പറഞ്ഞു.

"നിങ്ങൾ ഈ ചാൻസ് നഷ്ടപ്പെടുത്തിയാൽ ഈ ഗിഫ്റ്റ് എല്ലാം നിങ്ങൾക്ക് നഷ്ടമാകും. എങ്ങനേയും പണം അടയ്ക്കൂ." അവർ എന്നെ നിർബന്ധിച്ചു.

"അങ്ങനെയെങ്കിൽ ഗിഫ്റ്റ് എൻ്റെ കയ്യിൽ കിട്ടിയ ശേഷം ഞാൻ പണം അടയ്ക്കാം." ഞാൻ പറഞ്ഞു.

"ഗിഫ്റ്റ് നിങ്ങൾ സ്വീകരിക്കുന്നതിനു മുമ്പ് പണം ഞാൻ തരുന്ന അക്കൗണ്ടിൽ ഉണ്ടെങ്കിൽ മാത്രമേ ഗിഫ്റ്റ് കിട്ടുകയുള്ളൂ." അവർ പറഞ്ഞു.

ഉടായിപ്പ് ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെ ഞാൻ ചോദിച്ചു. "ശരി ആരുടെ പേരിലാ പണം അയക്കേണ്ടത് ?" കർണാടകയിൽ ഉള്ള ഒരു ജയശ്രീ എന്ന വ്യക്തിയുടെ അക്കൗണ്ട് നമ്പർ അവർ തന്നു.

ഒന്നാന്തരം പറ്റിക്കൽസ് ആണ് മനസ്സിലാക്കി ഞാൻ പറഞ്ഞു. 
"കോവിഡ് പ്രോട്ടോക്കോൾ കാരണം ഇന്ത്യക്കാർ വിദേശികളുടെ ഗിഫ്റ്റ് സ്വീകരിക്കാറില്ല."

കൂടുതൽ മുന്നോട്ടു പോകാതെ ഞാൻ അവരെ ബ്ലോക്ക് ചെയ്തു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ