മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

thenmavu

Sumi V Nair

തന്റേതായ  ശൈലിയിൽ രചനകൾ രചിച്ചുകൊണ്ട് മലയാളികൾക്കിടയിൽ ഹാസ്യസാമ്രാട്ട് എന്ന പദവിയിലേക്ക് ഉയർന്നുവന്ന എഴുത്തുകാരണാണ്  ശ്രീ വൈക്കം മുഹമ്മദ് ബഷീർ. സാധാരണക്കാരുടെ ഭാഷയും ചുറ്റുമുള്ള കഥാപാത്രങ്ങളുംമായിരുന്നു അദ്ദേഹത്തിന്റെ രചനകളിലെ പ്രധാന ആകർഷണം. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ചെറുകഥയാണ് "തേന്മാവ്." പേര് സൂചിപ്പിക്കുന്നതുപലെ തന്നെ ഒരു "തേൻമാവാണ്" കഥയിലെ കേന്ദ്രബിന്ദു.  മിക്ക കൃതികളിലെയും  പോലെ തന്നെ ബഷീറും ഈ കഥയിൽ ഒരു കഥാപാത്രമാണ്.

തേന്മാവിനെ  വളരെയധികം സ്നേഹിക്കുന്ന അതിന്റെ ഉടമസ്ഥർ റഷീദ് അസ്മയും, അവരുടെ ജീവിതത്തിൽ തേന്മാവിന്റെ സ്ഥാനവും, അവർക്ക് തേന്മാവ് ലഭിക്കുവാൻ ഉണ്ടായ സാഹചര്യവും ബഷീറിനോട് വിവരിക്കുന്ന രീതിയിലാണ് തേൻമാവ് എന്ന കൃതി രചിച്ചിരിക്കുന്നത്.

റഷീദ് ചെറുപ്പത്തിൽ തന്റെ സഹോദരനായ പോലീസ് ഓഫീസറെ കാണാൻ ദൂരെയുള്ള പട്ടണത്തിൽ പോയി. കടുത്ത വേനലായിരുന്നു. വഴിമധ്യേ എൺപതുവയസ്സുള്ള ഒരു വൃദ്ധൻ തളർന്നുകിടക്കുന്നത് റഷീദ് കണ്ടു. അയാൾ വെള്ളത്തിനുവേണ്ടി യാചിച്ചിരുന്നു. 
റഷീദ് തൊട്ടടുത്തുള്ള ഒരു വീട്ടിൽക്കയറി വെള്ളംചോദിച്ചു. വീടിന്റെ പൂമുഖത്ത് ഒരുസ്ത്രീ പത്രം വായിച്ചുകൊണ്ടിരുന്നു. വിവരമറിഞ്ഞ ആ സ്ത്രീ ഒരു ഗ്ളാസ് വെള്ളവുമായി റഷീദിനെ സഹായിക്കാനായി ഒപ്പമെത്തി. അസ്മ എന്നായിരുന്നു ആ യുവതിയുടെ പേര്. രണ്ടുപേരും ചേർന്ന് വെള്ളം വൃദ്ധന് നൽകി. യൂസുഫ് സിദ്ധിഖ് എന്നായിരുന്നു വൃദ്ധന്റെ പേര്. അയാൾ ഒരു അനാഥനായിരുന്നു.
ഗ്ളാസിലെ പകുതിവെള്ളം അയാൾ കുടിക്കുകയും പകുതിവെള്ളം തൊട്ടടുത്തുനിന്നിരുന്ന ഒരു മാവിൻതൈയുടെ ചുവട്ടിലേക്ക് ഒഴിക്കുകയുംചെയ്തു. തുടർന്ന് വൃദ്ധൻ മരണത്തിനുകീഴടങ്ങി. റഷീദ് തന്റെ സഹോദരനായ പോലീസ് ഓഫീസറെ വിളിച്ച് വൃദ്ധന്റെ സംസ്കാരത്തിനുവേണ്ട കാര്യങ്ങൾചെയ്തു.

ആ മാവിൻതൈയ്ക്ക് എന്നും വെള്ളമൊഴിക്കാൻ അസ്മ ശ്രദ്ധിച്ചിരുന്നു. കുറച്ചുനാൾ കഴിഞ്ഞ് അസ്മയും റഷീദും വിവാഹിതരായി. ആ മാവിൻതൈ അവൾ ഒപ്പംകൂട്ടി. ആ ചെറിയ മാവിൻതൈ വളർന്ന് ഒരു വലിയ തേന്മാവായിമാറി. അതിൽനിറയെ തേൻരുചിയുള്ള മാങ്ങകളുണ്ടായി.

ഒരു മാമ്പഴക്കാലത്ത് ആ മാവിൻചുവട്ടിൽവെച്ചാണ് ബഷീറിനോട് റെഷീദ് ആ മാവിന്റെ കഥപറയുന്നത്. ബഷീറിന് അത് നന്നായി ഇഷ്ടപ്പെട്ടു. 

മനുഷ്യൻ മാത്രമല്ല ഈ ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഭൂമിയുടെ അവകാശികളാണ് എന്ന് എപ്പോഴും പറയുന്ന ബഷീർ ഈ കഥ വായിക്കുന്ന   ഓരോ വ്യക്തിയും ഒരു വൃക്ഷത്തൈ എങ്കിലും നടണം എന്ന് മനസ്സിൽ വിചാരിചിട്ടുണ്ടാകാം. ഒരു എഴുത്തുകാരൻ എന്നതിലുപരി ഭൂമിയെ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ബഷീർ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അദ്ദേഹം ഈ കൃതിയിലൂടെ. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ