മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഓരോ ദിവസവും എന്തെങ്കിലും പ്രത്യേകതകളുള്ളതായിരിക്കും; അഥവാ എന്തെങ്കിലും ഒന്നിനെക്കുറിച്ച് കാര്യമായി നമ്മളെ ഓർമ്മിപ്പിച്ചു മാത്രമേ ആ ദിനം കടന്നു പോകയുള്ളൂ.

ഇന്ന് "ലോക നദീദിനം'' ആണത്രെ. ഈ ഓർമ്മപ്പെടുത്തലുകൾ അനിവാര്യമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നത്തേത് എന്നു തന്നെയാണ് ഓരോ ദിനാചരണങ്ങളുടെയും പ്രാധാന്യവും.

ആരൊക്കെ എന്തൊക്കെ നമ്മെ ഓർമ്മിപ്പിച്ചാലും അതു കഴിഞ്ഞാൽ വീണ്ടും പഴയപോലെ എല്ലാം മറന്നു പോവുന്നു ഇന്ന് നമ്മൾ എന്നതാണ് സത്യം .

ഇനി വിഷയത്തിലേക്കു കടക്കാം.നദികൾനാശോന്മുഖമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലസാഹചര്യത്തിൽ ഇത്തരം ദിനാചരണങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. നാടിൻ്റെ ജീവനാഡികൾ തന്നെയാണ് നദികൾ എന്നു പറയാം.
ഒരു പാട് നദികളും തോടുകളും കിണറുകളും കായലുകളുമെല്ലാമുള്ള നമ്മുടെ നാട്ടിൽ മഴയൊന്നു മാറി നിന്ന് വേനൽ തുടങ്ങുമ്പോഴേക്കും രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാവുന്നത് വർഷങ്ങളായി തുടരുന്നതാണ്.

നദികളിലെ ജലനിരപ്പു കുറഞ്ഞ് ഏതാണ്ട് മൃതപ്രായമായി
"ഇവിടെയൊരു പുഴയുണ്ടായിരുന്നൂ "
എന്നും

''പുഴയെന്ന പേരെൻ്റെ ചരിതപാഠം"

എന്നുമൊക്കെ കവികൾ പരിസ്ഥിതിക്കു വന്നു പെട്ട ഇത്തരം ദുരന്തത്തെക്കുറിച്ചു നമ്മുടെയെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അതെല്ലാം "ജലരേഖ'' പോലെ വ്യർത്ഥം.

പുഴകളുടെ പരിപാവനമായ സ്ഥാനവും വിശുദ്ധിയുമെല്ലാം ഇന്ന് സ്വാർത്ഥ തയാർന്ന മനുഷ്യനു മുന്നിൽ അപഹരിക്കപ്പെട്ടു.

ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനം സാംസ്ക്കാരികത രൂപമെടുത്തത് നദീതടങ്ങളിൽത്തന്നെയായിരുന്നു. സിന്ധു നദീതടസംസ്കാരം, നൈൽ നദീതട സംസ്കാരം എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.

പുണ്യനദികളായിക്കണ്ട ജലപ്രവാഹങ്ങളെല്ലാം ഒഴുക്കു നിലച്ച് ശ്വാസം മുട്ടി മരണാസന്ന രാവുന്ന കാഴ്ച അപകടകരമാണ്. നദികളിൽ നിന്നും മണലൂറ്റിയെടുത്ത് അഗാധഗർത്തങ്ങളുണ്ടാക്കി എത്ര വലിയ അപകടങ്ങൾക്കാണ് മനുഷ്യൻ വഴിയൊരുക്കുന്നത്. ഫാക്ടറികളിൽ നിന്നും മറ്റും ഒഴുക്കിവിടുന്ന മാലിന്യങ്ങൾ വിഷമയമാക്കിയ ജലപ്രവാഹങ്ങളിൽ ചത്തുപൊങ്ങുന്ന ജീവജാലങ്ങളെത്രയെത്രയാണ്.

പണ്ട് കാളിന്ദിയിൽ വിഷം കലക്കിയ കാളിയനെന്ന മദസർപ്പത്തിൻ്റെ അഹങ്കാരമകറ്റി അവിടെ നിന്നും രമണക് എന്ന ദ്വീപിലേക്ക് ഓടിച്ച കഥ പ്രസിദ്ധമാണല്ലോ. അതുപോലെ സ്വച്ഛമായൊഴുകുന്ന ജലപ്രവാഹങ്ങളെ വിഷലിപ്തമാക്കുന്ന കാളിയനെ ഓടിച്ചു വിടാനായി ഇനിയുമിവിടൊരു അവതാര പ്പിറവി ഉണ്ടാകേണ്ടിയിരിക്കുന്നു.

ഒരു നാടിൻ്റെ ചൈതന്യ പ്രവാഹമായ നദികളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഈ ദിനത്തിലെങ്കിലും ആളുകൾ ഓർമ്മിക്കുമെന്നു കരുതാം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ