മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
പതിനാലു സംവത്സരം നോമ്പു നോറ്റ പോൽ നിശബ്ദ രൂപമായ് അയോധ്യ പുരിയുടെ അന്തപുര അകത്തളങ്ങളിൽ എരിഞ്ഞു തീർന്ന ത്രേതായുഗപുത്രി. ജനന രാജന്റെ സ്വന്തം നിണത്തിൽ പിറന്നവളെങ്കിലും അവളെയാരും ജാനകിയെന്ന് വിളിച്ചതില്ല. മിഥിലാ പുരി തൻ ഓമനയെ ഒരു മാത്ര പോലും മൈഥിലിയെന്നും വിളിച്ചതില്ല. വിരഹത്തിൻ താപാഗ്നിയിൽ ഉരുകിയൊലിച്ചിട്ടും വൈദേഹിയെന്ന നാമവും അവൾക്കന്യം. വനവാസകാലേ... ഉറങ്ങാതിരിക്കും പതിക്കു മുന്നിൽ സ്മൃതിയായി ഉണരാതിരിക്കാൻ നിദ്രാദേവിയോട് വരം വാങ്ങിയ ശ്രേഷ്ഠ പുത്രീ...
സ്വപതിയുടെ നിയോഗത്തിന് വിഘ്നം വരാതിരിക്കാൻ ഓർമ്മകളെ അവനിൽ നിന്നും മായ്ക്കാൻ നിദ്രാദേവിയോട് അപേക്ഷിച്ച സ്ത്രീരത്നമേ! യൗവനകാലേ യോഗിനിയെ പോലെ ജീവിതം ത്യജിച്ചും, പാതിവ്രത്യം തപസ്സായി അനുഷ്ഠിച്ച് പതിവ്രതയുടെ പരിവേഷമില്ലാതെ ആടിത്തീർത്തതും.
നീർക്കുമിള പോൽ വീർപ്പിച്ച ആണത്തത്തിൻ സ്വത്വത്തിൻ മുന്നിൽ