മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

"സ്വന്തം കണ്ണുകൊണ്ടു കണ്ടത് എന്തിനു വിശ്വസിക്കാതിരിക്കണം?" വിശ്വനാഥൻ ചോദിച്ചു. വൈകുന്നേരങ്ങളിൽ വെടി പറഞ്ഞിരിക്കാറുള്ള സുഹൃദ് സംഘത്തിലേക്കാണ്  ചോദ്യം ഇട്ടു കൊടുത്തത്.

ഷംസുദീനു അതു തീരെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

രണ്ടു മാസത്തിലേറെ ആയി റിട്ടയേർഡ്‌ തഹസീൽദാർ മാത്യു തങ്ങളോടൊപ്പം കൂടിയിട്ട്. ചെറിയ ജലദൊഷമാണെന്നും, അതിനാൽ രണ്ടു ദിവസം കഴിഞ്ഞു സംഘത്തിൽ കൂടിക്കൊള്ളാമെന്നും മൊബൈലിൽ തന്നെയും അറിയിച്ചതാണ്. (അന്നു മാത്യുവിന്റെ ശബ്ദം കുറച്ചു കൂടി പരുക്കനായി മാറിയിരുന്നു.)

രണ്ടാഴ്ച കഴിഞ്ഞും കാണാതായപ്പോൾ, അടുത്ത നിരത്തിൽ താമസിക്കുന്ന വിശ്വനാഥൻ മാത്യുവിനെ സന്ദർശിക്കാൻ പോയിരുന്നു. അതിനെപ്പറ്റി വിശ്വനാഥൻ പറഞ്ഞത് ഇപ്രകാരമായിരുന്നു. "രണ്ടാഴ്ച കൊണ്ട് ഇത്രയുമൊക്കെ മാറ്റങ്ങൾ ഉണ്ടാകുമോ? മാത്യുവിന്റെ ശരീരം നന്നേ ശോഷിച്ചു. എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നതു പോലെ. പിന്നെ ആ പഴയ സ്വഭാവമുണ്ടല്ലോ, എന്തിലെങ്കിലും തൊട്ടും, പിടിച്ചും, തിരിച്ചും മറിച്ചും നോക്കുന്ന പരിപാടി; അതു കുറച്ചു കൂടിയോ എന്നു സംശയം."

പിന്നീടുള്ള ദിവസങ്ങളിൽ മാത്യു ഫോൺ എടുക്കാതെയായി. ഒറ്റയ്ക്ക് താമസിക്കുന്ന മാത്യുവിനെ സഹായിക്കേണ്ടതു തന്റെ ഉത്തരവാദിത്തം ആണെന്നു കരുതിയാണ് വിശ്വനാഥൻ രണ്ടാഴ്ചക്കു ശേഷം വീണ്ടും അവിടേക്ക് പോയത്. അപ്പോൾ പൂർണമായും ഇരുട്ടു വീണിരുന്നില്ല. വീടിനു പുറത്തെ വിളക്കുകൾ തെളിച്ചിരുന്നില്ല. ഉള്ളിലെവിടെ നിന്നും തട്ടി തെറിച്ചു വീണിരുന്ന പ്രകാശത്തിന്റെ നേർത്ത തിരകൾ അവിടം സജീവമാണെന്നു തോന്നിപ്പിച്ചു. കതകിനു മുട്ടിയിട്ടും തുറക്കാഞ്ഞത്‌ കൊണ്ടു സിറ്റ് ഔട്ടിൽ ഇരുന്നൊന്നു പുകച്ചു. ഇരുന്നു മടുത്തപ്പോൾ തിരികെ പോകാമെന്നു കരുതി. പുറത്തിറങ്ങി ഇറങ്ങി ഗേറ്റ് അടയ്ക്കുമ്പോളാണ് അതു ശ്രദ്ധിച്ചത്. മുകളിലത്തെ ബാൽക്കണിയിൽനിന്നും ഒരു വലിയ  ആൾക്കുരങ്ങ്‌ തന്നെ സാകൂതം വീക്ഷിക്കുന്നു. ഭയന്നുപോയി വിശ്വനാഥൻ ഒരു നിമിഷം.  പിന്നെ ഒരു പാച്ചിലായിരുന്നു. രണ്ടു ദിവസം പനി പിടിച്ചു കിടന്നു. ആകെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്  പോലെ. ആരോടും ഒന്നും പറഞ്ഞില്ല. മൂന്നാം പക്കം വൈകിട്ട് കുളി കഴിഞ്ഞു ബീച്ചിലേക്ക് പോയി. അവിടെ മണ്ഡപത്തിൽ പതിവുപോലെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു; മാത്യു ഒഴികെ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ