മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

 Pampadum shola

 

പേടിക്കേണ്ട, പാമ്പുമായി ഒരു ബന്ധവുമില്ല -എന്നാൽ അതിമനോഹരമായ ദൃശ്യവിസ്മയം ഒരുക്കുന്ന ഒരു ചോല തന്നെയാണിത്! സഞ്ചാരികൾക്കായി കാത്തിരിക്കുന്ന ഒരു കന്യാവനം!

വനത്തിനകത്ത്, കാടിൻറെ നിഗൂഢതയിൽ  ഹൃദയം ചേർത്തുവച്ചുറങ്ങാൻ ഒരു ഇടമൊരുക്കിയിരിക്കുകയാണ് വനംവകുപ്പ്. കുടുംബമായി വന്ന് കാടിനെ അറിഞ്ഞ് മടങ്ങാം- കോട്ടേജുകളും ഡോർമെറ്ററികളും  തയ്യാറാണ്. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻറെ കീഴിലാണ് വട്ടവടയിലെ ഈ സ്ഥാപനം.

pampadum shola

'നേച്ചർ എഡ്യൂക്കേഷൻ സെൻറർ' നമുക്കാവശ്യമായ എല്ലാ കാടറിവുകളും പകർന്നു നൽകുന്നു. കാടിനെ അറിയുമ്പോൾ നാം നമ്മെ തന്നെയാണ് അറിയുന്നത് ! മുളം കുറ്റിയിലെ പുട്ടും ,ചൂട് കഞ്ഞിയും ചമ്മന്തിയും ,കനലിൽ ചുട്ടെടുത്ത പപ്പടവുമെല്ലാം നമ്മെ കളങ്കമില്ലാത്ത മറ്റൊരു ലോകത്ത് എത്തിക്കും .

 Pampadum shola

പാമ്പാടുംചോല നാഷണൽ പാർക്ക് കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്ക് ആണ് .മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി ഡാമും കടന്ന് പളനി മലകളുടെ ഓരത്തെത്തുമ്പോൾ നാം വട്ടവടയിൽ എത്തിച്ചേരുന്നു.

നാൽപ്പത് കിലോമീറ്ററോളം ദൂരമുണ്ട് മൂന്നാറും വട്ടവടയിൽ  തമ്മിൽ ! വിരലിലെണ്ണാവുന്ന ബസ്സ് സർവീസുകൾ മാത്രമേ ഈ റൂട്ടിൽ   കെഎസ്ആർടിസിയും സ്വകാര്യ ബസുകളും കൂടി നടത്തുന്നുള്ളൂ- ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മൂന്നാറിൽ നിന്ന് വട്ടവടയ്ക്ക് ബസ് സർവീസേ ഇല്ല എന്ന് മറന്നുപോകരുത്.

എല്ലപ്പട്ടി എന്ന അതിർത്തി ഗ്രാമത്തിലേക്കുള്ള ട്രിപ്പ് ജീപ്പുകൾ ആണ് പിന്നെയുള്ള ഏക ആശ്രയം.  മൂന്നാറിൽ നിന്നും പന്ത്രണ്ട് പേരെയും കയറ്റി പാർക്കിൽ എത്തിക്കുന്നതിന് ജീപ്പ് ഒന്നിന്  രണ്ടായിരം രൂപ കൊടുക്കണം .

തമിഴ്നാട്ടിലെ ദിണ്ടുക്കൽ ജില്ല ഉൾപ്പെടുന്ന അല്ലിഗ്രാമം റിസർവ് ഫോറസ്റ്റ് പളനിഹിൽസ് വൈൽഡ് ലൈഫ് സാങ്ച്വറിക്ക് വേൾഡ് ഹെറിറ്റേജ് സൈറ്റായി യുനെസ്കോ അംഗീകാരം നൽകുവാൻ ഒരുങ്ങുകയാണ്.

പുതുതലമുറയ്ക്ക്, വനസംരക്ഷണത്തെ കുറിച്ചും വനവൽക്കരണത്തെ കുറിച്ചും ബോധവൽക്കരണം നൽകുക എന്ന ഉദ്ദേശമാണ് നെയ്ച്ചർ എഡ്യൂക്കേഷൻ സെൻറർന് ഉള്ളത്. പുസ്തകങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്ന അറിവ് അപര്യാപ്തമാണ്. കാടിനെ അറിഞ്ഞ് തന്നെ പഠിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഏതു തുറയിലുള്ളവരായിരുന്നാലും തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ തെറ്റി പോയേക്കാം. ലോകത്തിൻറെ ഏത് സുരക്ഷിതത്വത്തിൽ നാം വസിച്ചെന്നുവരികിലും ഈ ശൃംഖലയെ സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാകുന്നു.

ജലവും, മണ്ണും, സസ്യലതാദികളും പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന വ്യവസ്ഥയിൽ ഉൾപ്പെട്ടിരിക്കുന്നതാണ് .ഇവയിൽ ഒന്നിലും മനുഷ്യൻറെ കൈകടത്തൽ ഉണ്ടായിക്കൂടാ. ഈ വ്യവസ്ഥ സന്തുലിതമായി തന്നെ തുടർന്നു പോകേണ്ടതുണ്ട് എന്ന ബോധ്യത്തോടെ മാത്രമേ നമുക്ക് ഇവിടം വിട്ട് പോകാൻ കഴിയുകയുള്ളൂ .

ചോലവനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഈ നാഷണൽ പാർക്ക് രൂപീകരിച്ചിരിക്കുന്നത് .കെട്ടുപിണഞ്ഞു കിടക്കുന്ന മരങ്ങളുടെ സമൃദ്ധി ചോലവനങ്ങളുടെ മാത്രം പ്രത്യേകതയാണ്. മണ്ണിൽ സൂര്യവെളിച്ചം പതിക്കാത്തത്ര നിബിഢ വനമാണ് ഇവിടെ.

ടോപ്പ്  സ്റ്റേഷനിൽ നിന്നും വനത്തിലൂടെ കൊടയ്ക്കനാൽ റൂട്ടിൽ ഉയരത്തിലേക്ക് നടന്ന് കയറി വട്ടവടയിലേക്ക് ചെങ്കുത്തായ ഇറക്കം ഇറങ്ങി നാലു കിലോമീറ്റർ  വനത്തിലൂടെയുള്ള ട്രക്കിംഗ് ജീവിതത്തിൽ ഒരിക്കലും നാം മറക്കുകയില്ല.

ട്രക്കിങ്ങിനിടയിൽ ഉയരത്തിൽനിന്ന് നമ്മുടെ ക്യാമ്പ് സെൻററിൻറെ ദൂരക്കാഴ്ച അതിമനോഹരമാണ് .
പൊതുഗതാഗത സൗകര്യം കുറവായതിനാൽ  വാഹനം മുൻകൂട്ടി തയ്യാറാക്കിയിട്ടേ  പാമ്പാടുംചോലയിലേക്ക് യാത്ര തിരിക്കാവൂ. ഓൺലൈൻ ബുക്കിംഗ് സൗകര്യമൊരുക്കി ഇരിക്കുന്നതിനാൽ നേരിട്ടുള്ള പ്രവേശനം പാർക്കിൽ ലഭ്യമല്ല .

വാഹനത്തിന് മഹേഷിനെ ബന്ധപ്പെടാം: 9446976537
പാർക്കിലെ എൻക്വയറി നമ്പർ: 8301024187
ഇമെയിൽ അഡ്രസ്: This email address is being protected from spambots. You need JavaScript enabled to view it.
സൈറ്റ്: forest.kerala.gov.in

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ