മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

നഷ്ടസ്വപ്നങ്ങളും ഇഷ്ടയാഥാർഥ്യവും തമ്മിലുള്ള മത്സരത്തിൽ നിങ്ങൾ എവിടെ നിൽക്കും? ഇതു കഥയ്ക്കു പുറത്തു ജീവിതത്തിലേക്കു നീങ്ങുന്ന സമസ്യാപൂരണമാണ്. 

പൂർവ വിദ്യാർത്ഥികളുടെ കൂടിചേരലിനുള്ള അറിയിപ്പു കേട്ടപ്പോൾ പതിവുപോലെ പോകാൻആഗ്രഹമുണ്ടെങ്കിലും വേണ്ടെന്നു കരുതി. കൂട്ടുകാരെ കാണണ്ട എന്നു കരുതിയില്ല, മറ്റു പലതും ഓർക്കാറുള്ളത് കൊണ്ടാണ്. 

മഞ്ഞ പൂവിട്ട കാടുകൾക്കിടയിലെ പഴയ ലേഡീസ് ഹോസ്റ്റലിൽ  കേറി ഇടത്തുകൂടി പ്രവേശിച്ചാൽ എട്ടാമത്തെ  ക്ലാസ്സ്മുറി. മൂന്നു വർഷം ഇരുന്ന ബിഎ ക്ലാസ്സ്‌.  മുന്നോട്ട് നടന്നു ആദ്യത്തെ സ്റ്റെയർകേസ് കയറി വലത്തോട്ട് തിരിഞ്ഞാൽ കാണുന്ന വലിയ ഹാൾ, എക്കണോമിക്സ് ക്ലാസ്സ്‌. ഒരു നെഞ്ചിടിപ്പോടെയല്ലാതെ അതിനു മുന്നിലൂടെ കടന്നു പോയിട്ടില്ല. ആ മൂന്ന് വർഷവും. ഒളികണ്ണെറിഞ്ഞാൽ പാടിഞ്ഞാറു ഭാഗത്തെ നിരയിലാണ് നെഞ്ചിടിപ്പിന്റെ സിരാകേന്ദ്രമായ അവളിരിക്കുന്ന ബെഞ്ച്. നേരിട്ട് സംസാരിക്കാൻ ശ്രമിച്ചിട്ടില്ല. സംസാരിച്ചിട്ടുണ്ട്, ഒരിക്കൽമാത്രം.  അത് ഇലക്ഷന് ആർക്കോ വേണ്ടി വോട്ടു ചോദിക്കാൻ ചെന്നപ്പോഴായിരുന്നു. ആ ബെഞ്ചിലേക്കടുക്കുമ്പോൾ പെരുമ്പറ മുഴങ്ങുന്നത് ക്ലാസ്സ്‌ മുഴുവൻ കേട്ടിട്ടുണ്ടാകും.

പിന്നെ പതിവുപോലെ ദർശനങ്ങൾ, ബസ് സ്റ്റാൻഡിലും അവളുടെ ബസ്  സ്റ്റോപ്പിലുമായി ഒടുങ്ങുമായിരുന്നു. അവസാനം അവളുടെ നിഴലായി നിന്നതു ഒരു അവസാന വർഷ സിനിമാ പ്രദർശനത്തിനായിരുന്നു. ചില്ല് എന്ന സിനിമ. വേണു നാഗവള്ളി എന്റെ തന്നെ പ്രതിരൂപമായി തോന്നി. "ചൈത്രം ചായം... " മറക്കാൻ കഴിയാത്തതായി മാറി. പാട്ട് മാത്രം കേട്ടു, നോട്ടം അവളിലായിരുന്നു.

പിന്നീട് പരീക്ഷാകാലം.

വരാൻ പോകുന്ന വിസ്‌മൃതിയുടെ ഒരു കർട്ടൻ റൈസറായി മാറി പിന്നീടത്. പിന്നീടൊരിക്കലും കണ്ടിട്ടില്ല ആ നൈർമല്യം നിറഞ്ഞ ചുരുണ്ട മുടിയുടെ നിറവുള്ള കൊച്ചു മുഖം. ഇനിയൊരു കണ്ടുമുട്ടൽ സങ്കല്പിക്കാവുന്നതിലും അപ്പുറമായിരുന്നു. '96' എന്ന സിനിമയിലെ  തലകറക്കം പോലെ ആ പഴയ മൗനം എന്ന വാല്മീകം വീണ്ടും മൂടുമായിരിക്കും. വേണ്ട...

ഭാര്യ പ്രാതെലെടുത്തുവച്ചു വിളിക്കുന്നു. മായാത്ത  ചിരിയുടെ ഉടമ. വിവാഹം കഴിച്ചതിനു ശേഷം എന്റെ എല്ലാം അവളാണ്. രോഗങ്ങൾ തന്ന കാർക്കശ്യം ഇറക്കുന്ന ഒരത്താണിയായി അവൾ മാറിയെങ്കിലും ഒരു വ്രത നിഷ്ഠ കണക്കെ എനിക്കും മക്കൾക്കും ജീവിതം സമ്മാനിക്കുന്ന ഒരു നാടൻ പെണ്ണ്. ഇനി അവൾ  മതി, അവൾ  മാത്രം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ