മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

അവൾ : "ടോ ഓർമയുണ്ടോ?"

അവൻ: "ഇത് വല്ലാത്തൊരു സർപ്രൈസ് ആണല്ലോ . നിന്നെ മറക്കാനോ? നീ എൻ്റെ ആദ്യ പ്രണയമല്ലേ... നിന്റേതു ഞാൻ അല്ലെങ്കിലും..." 

അവൾ : "അതെ. നീ എന്റെ ആദ്യ പ്രണയമല്ല . അന്ത്യ പ്രണയവുമല്ല. 

പക്ഷെ എന്നിട്ടും ഞാൻ തിരക്കി വന്നതു നിന്നെ മാത്രമാണ്. അത് എന്തുകൊണ്ടാണെന്നറിയുമോ? "

അവൻ : "ഞാൻ നിന്നെ അത്രമേൽ സ്നേഹിച്ചതുകൊണ്ട്."

അവൾ: "അത് മാത്രമല്ല ... നീയായിരുന്നു നീ മാത്രമായിരുന്നു ശെരിയെന്നു കാലം തെളിയിച്ചു തന്നതുകൊണ്ട് ..."

അവൻ: "ഇനി പറഞ്ഞിട്ടെന്താ ... നമ്മൾ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു ... എന്തായാലും നീ എന്നെ മനസിലാക്കിയതിൽ സന്തോഷം..." 

അവൾ: " എടോ നമുക്ക് ഒന്നുകൂടെ ഒന്ന് പിന്നിലേക്ക് സഞ്ചരിച്ചാലോ... നഷ്‌ടമായ സ്നേഹത്തെ വീണ്ടും കൂടെ കൂടിയാലോ?"

അവൻ: "നീ എന്തൊക്കെയാ ഈ പറയുന്നേ... അന്നത്തെ പോലെയാണോ നമ്മളിന്ന്?"

അവൾ: "എന്തുകൊണ്ടല്ല? നീ നീയും ഞാൻ ഞാനുമായാൽ മതി. നമ്മൾ നമ്മളായാൽ മതി. നമുക്കെന്നും ഒരുപോലെയാണ് ...."

അവൻ : "അതെങ്ങനെ ശെരിയാകും? അന്നത്തെ നമ്മുടെ ഇഷ്ടത്തിനു പ്രണയമെന്നേ പേരുള്ളൂ. ഇന്ന് അതെ ഇഷ്ടത്തിനു പേര് അവിഹിതം എന്നാകും."

അവൾ : "നിനക്കും എനിക്കും തമ്മിലെ ഇഷ്ടം നിനക്കും എനിക്കും ഹിതമായാൽ അതാർക്കാണ് അവിഹിതമാവുക?"

അവൻ : "നോക്കൂ... അന്ന് നീയും ഞാനും ഓരോ വ്യക്തികൾ മാത്രമായിരുന്നു. ഇന്ന് നീയും ഞാനും ഓരോ കുടുംബങ്ങളാണ്."

അവൾ: "അന്നും നമ്മൾ അച്ഛനോടും അമ്മയോടുമൊപ്പം ഓരോ കുടുംബങ്ങളിൽ ആയിരുന്നില്ലേ?"

അവൻ : "അതെ അന്ന് നമ്മൾ ആ കുടുംബങ്ങളിലെ മക്കൾ ആയിരുന്നു. ഇന്ന് ഓരോ കുടുംബങ്ങളിലെയും മാതാപിതാക്കളും ..."

അവൾ : "സ്നേഹത്തിനു മുന്നിൽ ഇതൊക്കെ ഒരു വ്യത്യാസങ്ങളാണോ?"

അവൻ: "അതെ. അന്ന് നമ്മൾ ഒരു കുടുംബത്തിലെ ആശ്രിതരായിരുന്നു. ഇന്ന് സംരക്ഷകരും. ആ വ്യത്യാസം വളരെ വലുതാണ്."

അവൾ : "അപ്പൊ ഇനി നമുക്കൊരിക്കലും സ്നേഹിക്കാനാവില്ലെ.... ?"

അവൻ : "കഴിഞ്ഞു പോയ കാലത്തെ സ്നേഹ സ്മരണയാണ് നീ... നിന്നോടെനിക്കെന്നും സ്നേഹം മാത്രമേ ഉള്ളു... പക്ഷെ പഴയ പോലെ അനാദിയായ സ്നേഹമായി പ്രകടിപ്പിക്കാനാവില്ല ഇനി ഒരിക്കലും. ഇപ്പോളതു പരിമിതികളുള്ള അതിർവരമ്പുകൾ നിശ്ചയിക്കപ്പെട്ട സ്നേഹമാണ്."

അവൾ : "സ്നേഹത്തെ ഇങ്ങനൊക്കെ പിടിച്ചു കെട്ടാമോ? നിർവചിക്കാമോ?"

അവൻ : "അതെ ... കാലവും പ്രായവും ബന്ധവുമൊക്കെ നോക്കി സ്നേഹത്തിന്റെ പേരും നിർവചനവുമൊക്കെ മാറുമല്ലോ... അതുപോലെ നമുക്ക് സ്നേഹത്തെ ചില സന്ദർഭങ്ങളിൽ പിടിച്ചുകെട്ടാനും അനർഗനിർഗ്ഗളമായി തുറന്നു വിടാനും കഴിയും .

അതിനുള്ള മനഃശക്തിയാണ് ഒരാളെ യഥാർത്ഥ മനുഷ്യനാക്കി മാറ്റുന്നത്. "

അവൾ : "അപ്പൊ എന്നോടുള്ള സ്നേഹം ഇനി ഒരുക്കലും നീ തുറന്നുവിടില്ല എന്നാണോ?"

അവൻ : "അതിനേക്കാൾ വലുതാണ് ഒരു മകന്റെ കർത്തവ്യവും ഭർത്താവിന്റെ ഉത്തരവാദിത്തവും അച്ഛന്റെ വാത്സല്യവും ....

ഒന്നിക്കാതിരിക്കാൻ ഒരുകാരണവും നമുക്കിടയിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും നമ്മൾ വേർപിരിഞ്ഞെങ്കിൽ നമ്മൾ ഒന്നിക്കേണ്ടവരല്ല എന്നുതന്നെയല്ലേ ?"

അവൾ : " അതെ.ഇങ്ങനെയാണെങ്കിൽ നമ്മൾ ഒരിക്കലും കണ്ടുമുട്ടേണ്ടിയിരുന്നില്ല എന്നെനിക്ക് തോനുന്നു... "

അവൻ : :ചിലതൊക്കെ അങ്ങനെയാണെടോ ... എന്തിനുവേണ്ടിയാരുന്നു എന്ന് ഒരുപാട് ചിന്തിപ്പിക്കും. ഒരു ഉത്തരവും കിട്ടില്ലതാനും."

അവൾ: "എന്തായാലും നല്ലതു വരട്ടെ... നിനക്കും എനിക്കും ..."

അവൻ: .............

( ചില ഇഷ്ടങ്ങൾ വേണ്ടെന്നു വെക്കണം. ഇഷ്ടങ്ങൾ കൊണ്ട് നഷ്ടങ്ങൾ ഉണ്ടാകുമെങ്കിൽ) 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ