മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …


മനോജേട്ടന്റെ തയ്യൽ കടയുടെയും ബാവുക്കാന്റെ ഹോട്ടലിന്റെയും ഇടയിലുള്ള ഇരുണ്ട  ഇടനാഴിയിൽ വെച്ചാണ് കാലങ്ങൾക്ക് ശേഷം ഇരുട്ടും വെളിച്ചവും കണ്ടു മുട്ടിയത്. ഹോട്ടലിന്റെ പുക മൂടിയ

പിന്നാമ്പുറത്തെ കറുത്ത മാറാലകളിൽ ഇരുൾ വന്ന് പറ്റിപ്പിടിക്കുന്ന ഒരു വൈകുന്നേരം. വെളിച്ചമാകട്ടെ ആകാശത്തെ ചുവന്ന ശോഭയിൽ അലിയാൻ തയ്യാറായി നിൽക്കുന്നു." നീ എന്തിനാണ് പകൽ സമയം നിഴലുകളായി വന്ന് എന്നെ അലോസരപ്പെടുത്തുന്നത്". വെളിച്ചം ഇരുട്ടിനോട് ചോദിച്ചു. പെട്ടന്നായിരുന്നു ഇരുട്ടിന്റെ മറുപടി. " നീ എന്തിനാണ് നിലാവെളിച്ചമായ് വന്നു രാത്രിയിൽ എന്നെ ശല്യം ചെയ്യുന്നത്". വെളിച്ചം പറഞ്ഞു "നീ ഒരു ശാപം ആണ്. മനുഷ്യർക്ക് തെറ്റുകൾ ചെയ്തു കൂട്ടാനുള്ള ഒരു മറ മാത്രമാണ് നീ. അല്ലാത്ത സമയങ്ങളിൽ അവർക്ക് നിന്നെ വെറുപ്പാണ്.അതു കൊണ്ടാണവർ രാത്രിയിൽ കൃത്രിമ വെളിച്ചം സൃഷ്ടിക്കുന്നത്. ഞാനാണ് എപ്പോഴും സത്യത്തെ വഹിച്ചു കൊണ്ടു വരുന്നത്". മറുപടിയൊന്നും പറയാൻ ആവാതെ ഇരുട്ട് കുറച്ചു നേരം മൂകനായി. പിന്നെ ഒരു അനിവാര്യത പോലെ വെളിച്ചത്തിനു മേൽ ചാഞ്ഞു വീണു  

പിറ്റേന്ന്‌, പെരുമഴയുള്ള ദിവസം, വെളിച്ചം ഇരുട്ടിനെ തേടി ഇറങ്ങി. തലേന്നു പറഞ്ഞതിന്റെ ബാക്കി പറയാൻ വെളിച്ചത്തിനു വ്യഗ്രത കൂടി. എന്നാൽ കിഴക്കൻ ചരുവിൽ വവ്വാലുകൾ പാർക്കുന്ന,  ഇടിഞ്ഞു വീഴാറായ ആ പുരയ്ക്കുള്ളിലോ, പാടത്ത് ചീഞ്ഞ അടയ്ക്കയുടെ മണമുള്ള ചാലിന്റെ മൂലയിലെ പൊത്തുകളിലോ എത്ര തിരഞ്ഞിട്ടും ഇരുട്ടിനെ കണ്ടെത്താൻ വെളിച്ചത്തിനു കഴിഞ്ഞില്ല. അവസാനം മഴ മാറിയ വൈകുന്നേരം,  മനോജേട്ടന്റെ തലയ്ക്കുള്ളിൽ ചുരുണ്ടു കൂടി കിടക്കുന്ന ഇരുട്ടിനെ അപ്രതീക്ഷിതമായി വെളിച്ചം  കാണാൻ ഇടയായി. "നീയെന്താണ് ഇവിടെ ഇരിക്കുന്നത്". ഇരുട്ട് മൗനിയായിരുന്നു. പെട്ടന്നാണ് മനോജേട്ടന്റെ അഞ്ചു മക്കളിൽ ഇളയ ആൾ പാരീസിൽ നിന്നും ഒരു മെസ്സേജ് അയച്ചത് " അച്ഛാ ഞാൻ 4 മണിക്കൂർ മുൻപ് എത്തി, കുഴപ്പം ഒന്നും ഇല്ല. പിന്നെ അച്ഛന് ഒറ്റക്ക് കിടക്കാൻ പേടി ആണെങ്കിൽ ദിവാകരേട്ടന്റെ വീട്ടിലേക്ക് പൊയ്ക്കോളൂ". ഞരമ്പുകൾ ചീർത്ത കൈകളും രോമം ചാഞ്ഞു കിടക്കുന്ന കാലുകളും അനക്കാതെ നിർവികാരനായി ഇരിക്കുന്ന മനോജേട്ടന്റെ തലയ്ക്കുള്ളിൽ ഇരുട്ട്  ശാന്തനായി ഇരിക്കുന്നത് വെളിച്ചം അല്പ നേരം നോക്കി നിന്നു. പിന്നെ ഒരു ജാള്യതയോടെ മനോജേട്ടന്റെ ഫോണിന്റെ ഡിസ്പ്ലേയിലേക്ക് ഊളിയിട്ട് ഒളിച്ചിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ