മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഒരാഴ്ചത്തെ തീർത്ഥാടനത്തിനു ശേഷം ആലീസ് ഓഫീസിൽ തിരിച്ചെത്തി. ആലീസിൻ്റെ രൂപത്തിലും, ഭാവത്തിലും മാറ്റം കണ്ട സഹപ്രവർത്തകർ ഭയഭക്തി ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് കൈകൂപ്പി.

ഉള്ളിൻ്റയുള്ളിൽ പൊട്ടിച്ചിരിച്ച ആലീസ്' മേലധികാരിയെ ഒന്നു പാളി നോക്കി. അദ്ദേഹത്തിനു മാത്രം യാതൊരു ഭാവവ്യത്യാസവുമില്ല.                                         

സഹപ്രവർത്തകരോട് ഓഫീസിലെ ഓരോ കാര്യങ്ങൾ ചോദിക്കുമ്പോൾ അവരെല്ലാം എഴുന്നേറ്റ് നിന്ന് കൈകൂപ്പിക്കൊണ്ടാണ് അതിനു മറുപടി പറയുന്നത്. തൻ്റെ ഇരിപ്പടത്തിലിരുന്ന് വെളിയിലേക്ക് ഒന്നു നോക്കിയതേയുള്ളു. അതാ! വഴിയിൽകൂടി പോകുന്നവരെല്ലാം കൈകൂപ്പിക്കൊണ്ടു നടക്കുന്നു. ആലീസ് ചിന്തിച്ചു എല്ലാവർക്കും എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ല. ജോലി ചെയ്യുവാനുള്ള താല്പര്യം നഷ്ടപ്പെട്ട ആലീസ് ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു. ഉച്ചഭക്ഷണത്തിന് സമയമായപ്പോൾ സഹപ്രവർത്തക ഉഷ വന്നു വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നത്.   

ഉഷയോടു പറഞ്ഞു "വല്ലാത്ത ദാഹം. നമുക്ക് ഒരു നാരങ്ങാവെള്ളം കുടിക്കാൻ പുറത്തുള്ള സോമൻ ചേട്ടൻ്റെ കടയിൽ പോകാം: ഉഷയോടൊപ്പം കടയിലേക്ക് പോയ ആലീസ്ഞെട്ടി! തിരക്കുള്ള കടയിലെ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈകൂപ്പുന്നു. വിയർത്തു പോയ ആലീസ് കടക്കാരനോടു വിറയാർന്ന ചുണ്ടുകളോടെ ചോദിച്ചു "എന്തിനാണ് ചേട്ടാ, നിങ്ങൾ എല്ലാവരും എന്നെക്കണ്ടപ്പോൾ കൈകൂപ്പുന്നത് '?" ആലീസിൻ്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കിയ കടക്കാരൻ പറഞ്ഞു " ആലീ സേ, നിങ്ങളുടെ മുഖത്ത് ഒരു ദിവ്യപ്രകാശം പരക്കുന്നുണ്ട് "!

ഇതു കേട്ട് പകച്ചു നിന്ന ആലീസിൻ്റെ മുഖത്തേക്ക് നോക്കിയ ഉഷ കണ്ടത് " ഉച്ച സൂര്യൻ്റെ രണ്ടു കിരണങ്ങൾ മാത്രം;!!!

 

                                                                              

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ