

എന്ന് ക്ഷണിച്ചപ്പോൾ അവൾ പറഞ്ഞിരുന്നു. ഇരട്ടകളാണ് അവളുടെ ആൺമക്കൾ. 'രാജീവും,സജീവും.' രണ്ടുപേരുംവിദേശത്താണ്. എഞ്ചിനീയർമാർ, വലിയ ശമ്പളം വാങ്ങുന്നവർ! അവളും,ഭർത്താവും അറിയപ്പെടുന്ന ഡോക്ടർമാർ ആണ്. സേവനസന്നദ്ധരും പാവങ്ങളോട് കരുണയുള്ളവരും ആയ ഡോക്ടർമാർ.
"എവിടെനിന്നും കിട്ടി നിനക്ക് ഇത്ര ചേർച്ചയുള്ള രണ്ടുകുട്ടികളെ? മാട്രിമോണിയിൽ നിന്നാണോ? അതോ ബ്രോക്കർ വഴിയോ?"
"സ്നേഹഭവനോ? അത് അനാഥലയമല്ലേ?" ഞാൻ ചോദിച്ചു.
"അങ്ങനെ പറയരുത് ദേവീ..." അവൾ പറഞ്ഞു.
"അനാഥരായി ആരും ജനിക്കുന്നില്ലല്ലോ."
"അവരുടെ നാഥൻമാർ എവിടയോ മറഞ്ഞിരിക്കുന്നുണ്ട്. പലപലകാരണങ്ങളാൽഉപേക്ഷിക്കപ്പെട്ടവർ. അവർക്കൊരു അഭയകേന്ദ്രം. അതാണ് സ്നേഹഭവൻ."
"അവിടത്തെ പെൺകുട്ടികളാണോ മക്കളുടെ ഭാര്യമാർ?" ഞാൻ അദ്‌ഭുതപ്പെട്ടു.
"എങ്ങനെയാണ് അങ്ങനെ സംഭവിച്ചത്? ലവ് മാര്യേജ് ആണോ?" ഞാൻ ചോദിച്ചു പോയി.
"അതൊരു സംഭവമാണ് ദേവീ. അവിചാരിതം, ആകസ്മികം എന്നൊക്കെ പറയാറില്ലേ? അതുപോലെ."
വിദേശത്തുള്ള മക്കൾ അവധിക്ക് നാട്ടിൽ ഉണ്ടായിരുന്നതു കൊണ്ട് പിറന്നാൾ ആഘോഷമാക്കണമെന്ന് അവർ നിർബന്ധിച്ചു. "നമുക്ക് സ്നേഹഭവനിലെ കുട്ടികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ചാലോ?" മൂത്ത മകൻ രാജീവ് ചോദിച്ചു.
എല്ലാവർക്കും സമ്മതമായിരുന്നു.
അനാഥരായ പെൺകുട്ടികൾക്കു മാത്രമായുള്ള അഭയകേന്ദ്രമാണ് സ്നേഹഭവൻ. അവിടത്തെ അന്തേവാസികൾ മൂന്നുമുതൽ മുപ്പതു വയസ്സ് വരെയുള്ള പെൺകുട്ടികളും. ആകെ ഇരുപത്തിരണ്ടുപേരുണ്ട്. എല്ലാവരുടെയും വസ്ത്രങ്ങളുടെ അളവുകൾ ഞാൻ നേരത്തെതന്നെ ചോദിച്ചറിഞ്ഞിരുന്നു.വില കുറഞ്ഞ വസ്ത്രങ്ങൾ വാങ്ങാൻ എന്റെ മക്കൾ സമ്മതിച്ചില്ല.
എല്ലാവർക്കും ചുരിദാർ സെറ്റുകളും, പട്ടുപാവാടകളും ബ്ലൗസ് പീസുകളും, ടവലുകളും, ബെഡ്ഷീറ്റുകളും, മധുര പലഹാരങ്ങളും എല്ലാം കരുതിയിരുന്നു.
പെൺപള്ളിക്കൂടത്തിൽ (കോൺവെന്റിൽ) ആണ് നമ്മൾ പഠിച്ചത്. പിന്നെ വനിതാ കോളേജിലും. ഞാൻ മെഡിക്കൽ കോളേജിലേക്ക് പോയപ്പോഴാണ് ആണുങ്ങളുടെ കൂടെ പഠിച്ചത്. എല്ലായിടത്തും പെൺകൂട്ടികളെ കണ്ടാണ് വളർന്നത്. പക്ഷേ... വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു സ്നേഹഭവനിൽ കണ്ടത്.
മൂന്നുവയസ്സുള്ള ഉണ്ണിമോൾ ആയിരുന്നു അവരിൽ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി."
ഞങ്ങൾക്ക് വേണ്ടി നൃത്തം ചെയ്തു. ഞങ്ങൾക്ക് വേണ്ടി പാട്ടുകൾ പാടി."
എന്നാണ് അധികൃതർ ഞങ്ങളോട് പറഞ്ഞത്." അവൾ പറഞ്ഞുകൊണ്ടിരുന്നു.
ഞങ്ങൾക്ക് അങ്ങനെ ഒന്നും ആഗ്രഹിക്കാൻ പറ്റില്ലല്ലോ സാർ. ഞങ്ങൾ അനാഥരല്ലേ?"
അവർ ചോദിച്ചു. ആ ചോദ്യം അവരുടെ ഉള്ളിൽ തട്ടിയെന്നു തോന്നുന്നു.
അവരെ സ്പോൺസർ ചെയ്യാമെന്ന് അവരുടെ അച്ഛൻ അഭിപ്രായപ്പെട്ടു എന്നാൽ രാജീവ് ചിന്തിച്ചത് മറ്റൊരു തരത്തിലാണ്.
"ഞങ്ങൾക്ക് അവരെ ഇഷ്ടമായി. അവർ ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ്. ഞങ്ങൾ അവരെ വിവാഹം കഴിക്കട്ടെ?" അവർ ചോദിച്ചു.
ശേഷിച്ച പെൺകുട്ടികൾ പതിനഞ്ചു വയസ്സിൽ താഴെയുള്ളവരായിരുന്നു. അവരിൽ ഒരാളെ ഞങ്ങൾ സ്പോൺസർ ചെയ്തു. സ്നേഹ ഭവനത്തിൽ ഞങ്ങൾ കണ്ട പെൺകൂട്ടികൾ മറക്കാൻ പറ്റാത്തവരാണ്.