മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 


ശൈത്യകാലത്തിന്റെ
യോർമയിലിപ്പോഴും,
വൃശ്ചികക്കുളിരും
ശരണം വിളികളും.

മണ്ഡലമാസ
പ്പുലരികളും,
പിന്നെ അമ്പലത്തിൽ
നിന്നും ഭക്തി ഗാനങ്ങളും.

കലിയുഗ വരദന്റെ
മല ചവിട്ടാനുള്ള,
കഠിനവ്രതവും
മനസ്സിൻ വിശുദ്ധിയും.

മഞ്ഞിൻ പുതപ്പു
വിട്ടുണരാൻ മടിക്കുന്ന,
സൂര്യദേവന്റെ
വിരിയും വദനവും.

ശൈത്യമേറുന്ന
പകലുകളും,
വന്നെത്തും ധനുമാസ-
പ്പെണ്ണിൻ സമൃദ്ധിയും.

ആർദ്രാ വ്രതവും
മുറുക്കിച്ചുവപ്പിച്ചു,
പൂർണ്ണേന്ദുവെത്താൻ
കൊതിക്കും പകലുകൾ.

പാതിരാപ്പൂവിൻ
വിശുദ്ധിയും,ചൂടുന്ന
നാരിമാർ പാടി-
ക്കളിക്കുന്ന ശീലുകൾ.

ദൈവപുത്രന്റെ
വരവറിയിക്കുവാ-
നെത്തുന്ന വെള്ളി
നക്ഷത്രത്തിന്റെ ശോഭയും.

തൂമഞ്ഞു ചൂടി
ക്കുളിർന്ന മലകളും,
ഇലകൾ പൊഴിച്ചു
കരയും മരങ്ങളും.

എല്ലാമിഴചേർന്നമൂർത്തമാം
സൗന്ദര്യ ലഹരിയിൽ-
നിൽപ്പൂ,ശൈത്യ-
കാലത്തിൻ പകലുകൾ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ