മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
പുഴ പറഞ്ഞു ഒഴുകുന്നതിന്മുമ്പ് ഞാൻ തുള്ളികളായിരുന്നു മനസ്സിന്റെ മാനത്ത് - കുളിരു പെയ്യുന്ന പ്രണയം പോലെ. വരണ്ടുണങ്ങി വീണ്ടുകീറിയ - ഭൂപാള നെഞ്ചിലാഹ്ലാദക്കുളിരായ്.
വേരിന്റെ കൈകളാൽ കുളിര് കോരാനി - ലവിരിച്ച മരങ്ങൾതന്നശ്രുകണങ്ങളായ്. തണുപ്പായി, നനുത്ത തനുവാ - യുള്ളിലൂഷ്മാവിൽ കർക്കിടക കറുപ്പായി. നേർത്തൊരാരവം, പിന്നെ - പേർത്തപെരുമഴയായ് ഞാനിവിടെയുണ്ട്. വെള്ളപ്പെരുങ്കടൽ മണ്ണിൽക്കൊഴുപ്പിച്ച് പെട്ടെന്നു പേടിതൻ കെട്ടഴിക്കും മഴ . ആർത്തിരമ്പും കടലും മനസ്സും - ചേർത്തിരമ്പും മഴക്കാറായ് ഇരുതലമൂർച്ച വാളാൽ - മഴ, പെയ്യുന്നതു മനസ്സിൽ. പുഴയെപ്പെറ്റ മഴ ഞാൻ ഒഴുകുന്നതിന് മുമ്പ് തുള്ളികളായിരുന്നു.