മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(ഷൈലാ ബാബു)

അഗ്നി നാമ്പുകൾ 
വിഴുങ്ങിയ കളേബരം
നൊന്തു വേവു,ന്നെത്ര
പൊള്ളിയടരുന്നു!
താപാശ്രുക്കണങ്ങളാ-
ലുരുകിയ കവിൾത്തടം;
നേർത്തുനേർത്തകലെയായ്,
തപ്തനിശ്വാസവും!

ദേഹത്തിന്നന്ത്യവും
ഭസ്മമാണെന്നുള്ള
നഗ്നമാമുണ്മയിൽ 
കാലം കഴി,ച്ചവൾ!
മൃത്യുവിൻ ദൂതന്റെ
മാറിൽ മയങ്ങവേ,
ഏതോ കയങ്ങളി-
ലാത്മം പതിച്ചുവോ! 

വിധിവിളയാട്ടത്തിൻ 
കളിപ്പാവയാകവേ,
മരണ രഥത്തിനായ്
മോഹിച്ചു കേണവൾ!
പൊളളും നിനവുകൾ
കണ്ണീരിന്നുറവയായ്;
കരിയുന്നു കലികകൾ
മോഹഭംഗങ്ങളായ്! 

ബാക്കിയായൊരുപിടി
ആശക്കൊളുന്തുക
ളാ, ശവമഞ്ചത്തിൽ
മാറാല കെട്ടിയോ?
തനയനെ കണ്ടിടാ-
തുരുകിയാ മാനസം;
തനുജയും വന്നില്ലിറ്റു
തോയം പകരുവാൻ! 

പർണശാലയ്ക്കുള്ളി-
ലടിമക്കളത്രമായ്;
തർപ്പണക്കൂട്ടിലെ 
ചങ്ങാലിയായവൾ!
അതിജീവനത്തിനാ-
യടരാടിത്തളരവേ...
അഗ്നികുണ്ഠത്തിലെ
ബലിവസ്തുവായവൾ! 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ