മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഇംഗ്ലീഷുപീഡ സഹിയാതെ തപിച്ച, ഇന്ത്യൻ
ശീലത്വമൊക്കെവെടിഞ്ഞൂ ജന്മഭൂക്കു വേണ്ടി
കാരാഗൃഹമോ, കഴുവോ നിനയാതെ ധീരർ
പോരിന്നിറങ്ങി വാൾത്തല രാകിടും നാൾ.

ഇന്ദ്രപ്രസ്ഥത്തിൽ പുതു ശിബിരനിർമ്മിതിക്കായ്
ആട്ടി ത്തെളിച്ചുപോയ പട്ടാള ജാഥതന്നിൽ
പൊട്ടിത്തെറിച്ചൊരു ബോംബിന്റെ തീച്ചീളുതട്ടി,
ഭാഗ്യം, രക്ഷപെട്ടു പരദേശികൾ രണ്ടുപേർ.

ലക്ഷ്യം തെറ്റി ഗർജ്ജിച്ച ബോംബിൻ മുനയേറ്റുപോയ്,
ദില്ലിയിൽ ചാന്ദിനി ചൗക്കിൽ വൈസ്ട്രോയീഭൃത്യനിൽ.
അക്രമ സംഘാവിവേക കൃത്യങ്ങളിൽ, കഷ്ടം,
പെട്ടുപോകുന്നു സദാ പരജീവിജാലങ്ങൾ.

ഗാണ്ഡീവ ഞാണിൽ നിന്നമ്പുതിർന്നു പായുന്ന പോൽ
അന്വേഷണശരമാരി തറച്ചു പകച്ച
ഇന്ത്യ, കഠിന യാതന നടുവിലേകയായ്
ചുടുനിണമണിഞ്ഞന്നു വിറപൂണ്ടു നിന്നു.

ഞാൻ ബാൽമുകുന്ദിൻ പത്നിയാം രാംരഖിന്റെ പ്രേതം.
സ്വർഗ്ഗ ജാലകപ്പഴുതിലൂടിങ്ങു ഞാനെത്തി,
പ്രണനാഥന്റെ ഉച്ഛ്വാസ വായുവിലലിഞ്ഞ
വന്റെയീ ദു:ഖ സന്ദേശമേകി പ്പൊലിയുവാൻ .

ഏറേക്കറുത്ത, കറുത്തപക്ഷം വിടകൊണ്ട
രാവിൽ, കാർകൊണ്ടലിൽ നക്ഷത്ര ജാലം കെടുത്തി
ഏകാന്ത ശോകമായ് ഞാനീ ഭുവനാംബരത്തിൽ
തേങ്ങുന്നു മതികെട്ട നരഭാവ ചേഷ്ടകണ്ടു.

പേകൊണ്ട നായ കണക്കെ നാടുനീളെ അന്നാ
ബ്രിട്ടന്റെ കിങ്കരപ്പട ക്രൂരമാക്രമിച്ചു.
നെഞ്ചിൽ തെളിച്ച ദേശസ്നേഹത്തിരി കെടുത്തി.
ബീഡിക്കറപിടിച്ച പല്ലാൽ പരിഹസിച്ചു.

അസ്വാതന്ത്ര്യമോചന മന്ത്ര ജപശാലകൾ
തല്ലിക്കെടുത്തി കരിമ്പുക നിറച്ചു കൊണ്ടാ
ബൂട്ടിട്ട കാലുകൾ ചതച്ച പലകക്കുടി -
ലുതോറും പെണ്ണുങ്ങൾതൻ മാനമെറിഞ്ഞുടച്ചു.

പട്ടാളക്കൂട്ടം തോണ്ടി എടുത്ത ബോംബാൽ അന്നേ
അപരാധിയായെന്റ പ്രിയനാം പ്രാണനാഥൻ.
ഏതൊരു ഭീരുവിൻ ദഷ്ടകൃത്ത്യം?പുരയിട-
ത്തിൽ ആ ചതി ഒളിപ്പിച്ചതറിവീലെനിക്കും.

കൈവിലങ്ങിട്ടു കൊണ്ടുപോകേ ദയായാചന,
അന്തരീക്ഷത്തിലലിഞ്ഞുപോയ്, ഞാനനാഥയായ്.
കൊടിയമർദ്ദന സ്മരണതീണ്ടും നേരമെൻ -
പ്രാണനാഥൻ നടുങ്ങുന്നു നാകത്തിലിപ്പൊഴും.

തോക്കിൻതിരയിലും, കഴുമരത്തിലും പിന്നെ
പീരങ്കിമുനയിലും ചത്തടിഞ്ഞെത്രപേർ!
ആ ധീരജന്മമോഹശാഖകൾ പൂവിട്ടനാൾ
പരലോകവും ആനന്ദാതിരേകവേദിയായ്.

ഇന്നിതാ കരാള ദു:ഖലവണം കടഞ്ഞു,
സ്വാതന്ത്ര്യാമൃതം പങ്കിട്ടു വേർപെട്ടു നിൽക്കവേ,
സ്വർഗ ചക്രവാളത്തിൽ നിന്നാ രക്തസാക്ഷികൾ
കെട്ട വെണ്മതി കണ്ടു വ്യഥ തിന്നു തീർക്കുന്നു.

തോളിലേറിയ ചേറുഗന്ധം ഊട്ടിയന്തിയിൽ
മക്കളെ നെഞ്ചിലേറ്റി ഉറക്കുന്നു കർഷകർ.
അന്നത്തിനുമാത്രമേകുന്ന യന്ത്രശാലയിൽ
അന്യദാരിദ്ര്യാഗ്നിയിൽ വേകും തൊഴിലാളികൾ!

സാമ്പത്തികശാസ്ത്രചിന്ദകൻ നൽകിയ യുക്തി
കോഴയ്ക്കു ചെങ്കോലിൽതോണ്ടി ചപ്പിലുപേക്ഷിച്ചു ,
ആവശ്യത്തിനും അപ്പുറം നേടുന്നതൊക്കെയും
കൊള്ളമുതലെന്ന നിത്യതത്വം മറന്നവർ!

ആശിച്ച സ്വാതന്ത്ര്യമാർജ്ജിക്കുവാനായ് ഭാരതം
ആകാംഷയോടെ രാപ്പകലു തപം ചെയ്തകാലം!
ആശിച്ചതോ ഇത്?ആശിച്ചതൊക്കെയും ഊർന്നുപോയ്.
പാഴ് വേല ചെയ്ത ജന്മങ്ങൾ പ്രേതങ്ങൾ പോലെയായ്!

ഒന്നിച്ചുനിന്നു പടക്കളം പിടിച്ചെടുത്തു,
ഭിന്നിച്ചു മതനൗകകൾ പേറിപ്പിരിഞ്ഞുപോയ്.
എന്തിനേന്തണം നിങ്ങൾ പല മതഗ്രന്ഥങ്ങൾ
ഒന്നിച്ചിടാൻ സ്വാതന്ത്ര്യ ചരിത്രഗ്രന്ഥം മതി .

അന്നെന്റെ നാഥനെ തൂക്കിലേറ്റും പുലരിയിൽ
ധ്യാനിച്ചിരുന്നനാഥയായ് മോക്ഷലബ്ദിക്കു ഞാൻ.
കാലാരിതന്നെ ചേർത്തോരു ഞങ്ങളെ ഒടുവിൽ
മാരാരിതന്നെ ചേർത്തുവെച്ചാ മൃത്യൃനേരത്തും!

ഒന്നുണ്ടിനിപ്പറയാൻ ബാക്കി, വാൽപ്പുഴു കേറി-
ഭക്ഷിച്ച നിങ്ങൾതൻ നവദാമ്പത്യ സംസ്കൃതി.
താലിച്ചരടുകിടക്കെ ജാരസംഗ ഗർഭം
വാഴച്ചുവടു തോണ്ടി ഒരുത്തി മൂടീല്ലയോ?

പേകുന്നു ഞാൻ, ഏറേപ്പറയുന്നതില്ലൊന്നുമേ,
കാലം പൊറുത്തൊക്കെയും നയിക്കട്ടെ നിങ്ങളേ.
പൂർവ്വ ദിക്കിന്റെ ചില്ലകൾ പൂക്കുന്നതിൻ മുന്നേ
പോകുന്നു, ശ്രാദ്ധമുണ്ണുവാൻ പോലും വരില്ലിനി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ