മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ചന്ദ്രൻ
പതിനാലാം രാവിന്
മുഴുപ്പല്ലും കാട്ടി ചിരിച്ച്
കൈവീശി..
നാളെയും വരുമത്രേ
മേഘത്തിന്റെ
പിന്നിലൊളിച്ചപകലോന്റെ കണക്കെടുക്കാൻ...

മാരിവില്ല് വളച്ചതും
ഭൂമിക്ക് വേണ്ടി നിന്ന് കത്തിയതടക്കം,
നിശയിലെ ചന്ദ്രന്റെ വെളിച്ചം വരെ തന്റെ ഔദാര്യമെന്ന് പകലോനും തുടങ്ങി
സ്വമഹിമപാടാൻ.

അധികാരത്തിലേറിയാൽ
നിലവിലെ
ഓട്ടവീണ ഓസോണിനെ
കോൺക്രീറ്റ് ചെയ്യും...
മാരിവില്ലിനെ സന്ധ്യക്കും
കൊണ്ടുവരും!
തുടങ്ങി വാഗ്ദാനമാലപ്പടക്കം
പൊട്ടിച്ച് പ്രതിപക്ഷനേതാവ്
ചന്ദ്രൻ.

മാറ്റത്തിന്റെ വോട്ടും
വികസനതുടർച്ചയുടെ വോട്ടും
തമ്മിലെ വാഗ്ദാനപ്പോരിൽ
കുളിരേറി താരകങ്ങളും.

രാവ്‌ പതിനാലും
കഴിഞ്ഞു,
പകലോൻ കൈവീശി
കടലിൽ മുങ്ങി,
മാമനോ അടുത്ത
പതിനാലാംരാവിന് കാണാമെന്ന് മനസ്സിൽപറഞ്
ഊറിചിരിച്ച്
മായാനും തുടങ്ങി.

ഇപ്പോഴും പകലിന്
അതേ ദൈർഖ്യവും,
മണ്ണെണ്ണവിളക്ക്പോലുള്ള
നിലാവും മാത്രം!
താരകങ്ങൾ മാനം നോക്കിയിരിപ്പൂ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ