ഭൂമിയിൽ ഞെട്ടറ്റു വീണപ്പോൾ മുതൽ
എല്ലോരും വാവേന്നെന്നെ വിളിച്ചു
കൈ കാൽ വളരുന്നതും നോക്കി
അമ്മ യെൻ ചാരെ തണലേകി നിന്നു
കുട്ടിത്തം വിടാതെ കൂട്ടുകാർ ക്കായി
ഞാവൽ പഴങ്ങൾ പെറുക്കാനിറങ്ങി
ഉപ്പിട്ട ഞാവൽ രുചിച്ചോരെൻ കൂട്ടർ
നിറമുള്ള ചുണ്ടിനാലൂറിച്ചിരിച്ചു
ഇട്ടേച്ചു പോയരോന്റച്ചനെ തിരഞ്ഞു
നാടായ നാടൊക്കെ ഓടിയലഞ്ഞു
പൂക്കൾ വിതച്ചൊരറ്റയടി പാതയിലൊ
റ്റക്ക് നിൽക്കുന്ന പാല പോലായിഞാൻ
സ്വന്തങ്ങൾ കണ്ണെത്താദൂരെ യായോ
പോയ് പോയ ബന്ധത്തിലാരുണ്ട് ബാക്കി
പത്തുമാസം ചുമന്നു പെറ്റൊരെൻനമ്മ
പൊക്കിളിൻ ബന്ധം ബാക്കിയായല്ലോ
മകനേതലോടാൻ വെമ്പിയ കൈകൾ
വിറയാർന്നു പാതിവലിഞുപോയെങ്കി
ലുമമ്മേയെൻ .മുഖം കഴുകിടട്ടെ
നിൻ പാദ പത്മങ്ങളാലെന്നുമെന്നും
മകൻ മഹാമേരു വായ് വളർന്നെങ്കിലും
അസ്തിത്വം വേട്ടയാടുന്നുണ്ടെപ്പോഴു
മാ ജ്വാലയിലെൻ കർമങ്ങളെയെല്ലാം
കത്തിവെന്തു വെണ്ണീറായി പോയല്ലോ
നിൻ സ്നേഹവാത്സല്യം എന്നിൽ തുടി
ക്കുന്നെങ്കിൽ ദൈവകൃപ വന്നൂ ഭവിച്ചാൽ
കുതിച്ചുയരും ഒരു ഫീനിക്സ് പക്ഷിയായ്
ഞാനെത്തിടും ഉന്നതങ്ങളിൽ വീണ്ടും.