(Rajendran Thriveni)
ഓടിയോടിത്തളർന്നു,
നിസ്സഹായനാണു ഞാൻ!
നീരുകെട്ടിപ്പഴുത്ത പാദങ്ങളിൽ
ഈച്ചകളുത്സവമേളം നടത്തുന്നു!
കരുവാന്റെയുലപോലെ
ചങ്കിലെത്താളങ്ങൾ,
ആഞ്ഞാഞ്ഞു വായുവിൻ
ചാലു തിരയുന്നു!
വഴിയിലെ ചൂടിന്റെ
വിങ്ങലിൽ,കണ്ണുകൾ
കൺപീളകെട്ടി
തുറക്കാൻ മടിക്കുന്നു!
വരളുന്ന നാവിലേ-
ക്കൊരുതുള്ളി നീരിന്റെ
ഉറവയെത്തത്തേടി ഞാൻ
പായുന്നു വീഴുന്നു!
തെളിനിരു കണ്ടില്ല,
ഉറവയിലൊക്കവേ
രക്തം തളം കെട്ടി
നില്ക്കുന്നു കഷ്ടമേ!
ഭൂമിക്കു മാറിടം
വിണ്ടു വമിക്കുന്ന,
ചുടുചോരയാണിന്നു
തെളിനീരുറവകൾ!
രക്തം കുടിച്ചു
പുളയ്ക്കുന്ന ജന്മങ്ങൾ,
പരിണാമ ശ്രേണിയിൽ
ഉയരത്തിലെന്നതോ?
പച്ചവെള്ളത്തിന്റെ
കാലം കഴിഞ്ഞുവോ,
രക്തം കുടിക്കുന്ന
കാലമോ നാളകൾ?
വേണ്ടെനിക്കന്ത്യമായ്
ഒരുനീർക്കണത്തിന്റെ
കുളിരും വിശുദ്ധിയും
യാത്രയാകുന്നു ഞൻ!