മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
പ്രകാശം ഊതിക്കെടുത്തുന്ന, കാറ്റിന്റെ വെളിച്ചം പേടിയുടെ സ്വപ്നങ്ങൾ വിതയ്ക്കുന്നു പടച്ചട്ടകൾ ഊരിയിട്ട കൂരിരുട്ട് വെളിച്ചത്തിന്റ മുറിയിൽ മുഖം മിനുക്കുന്നു.
എത്ര മിനുക്കിയാലും യുദ്ധം വെളുക്കില്ല ചോരക്കറുപ്പ് മനസ്സകങ്ങളിൽ ചുവന്നു കിടക്കും അറ്റുപോയ തലകൾ ഒരിറ്റു ചിന്ത പൊടിക്കും തെരുവിലെ ചോര ഹൃദയങ്ങളിലേക്ക് ഒഴുകിയിറങ്ങും അവസാനിക്കാത്ത രാത്രികൾ വിലാപങ്ങളെ പ്രസവിക്കും അവ മരുഭൂമികളിലലഞ്ഞ് നീരുറവകള കണ്ടെത്തും.! കാറ്റ് മിണ്ടാതെയാകുന്ന കാലം വരും സൂര്യൻ ചിരിക്കാത്ത നേരവും ! പിന്നെയെന്നെങ്കിലും ചിരിക്കുന്ന സ്വാന്തനക്കാറ്റ് വിളഞ്ഞ പാടങ്ങളിൽ, കതിരുകളോട് കിന്നാരം പറഞ്ഞ് മൂളിപ്പാടും ! ഹൃദയങ്ങളിൽനിന്നും ഒരു പൂക്കാലം തൊടികളിലേക്ക് നടന്നിറങ്ങും! ഇരുളുപരക്കാത്ത, സ്വപ്നം തളിർക്കുന്ന കാലം !