ഒരിക്കൽ ഞാനൊരു ദേവിയെ കണ്ടു
മോഹിച്ചു, കൂടെ പ്പോരാൻ ക്ഷണിച്ചു
ദേവീ പുഞ്ചിരിച്ചു മറ്റൊരു പുരുഷനെ
ചൂണ്ടി കാണിച്ചു എന്നിട്ട് ഓടിച്ചെന്നവന്റെ
ചെവിയിൽ എന്തോക്കെയോ മന്ത്രിച്ചു.
അവനൊരജാനബാഹു എന്റെ നേരെ
നടന്നടുക്കുന്നു എങ്കിലും ഭയന്ന് ഓടാൻ
ഞാനൊന്നും ചെയ്തതില്ലല്ലോ കാരണം
ഞാനശക്തനായ ധൈര്യശാലി തന്നെ
ഞാനൊന്നു മറിഞ്ഞില്ലേ രാമ നാരായണ
ആജാനബാഹു എന്നെയും കടന്നെ ങ്ങോമറഞ്ഞു
പിന്നെ ബാക്കിയായ് ഞാനുമീ ദേവിയും വഴി യോരത്തിലെ
വള്ളിപ്പടർപ്പും പിന്നെ മുക്കൂറ്റിപൂക്കളും
ദേവിയെ കണ്ടു ഒരു പൂവെന്നു കരുതി
മധുനുകരാൻ ഞാനൊരു പൂമ്പാറ്റപോൽ വട്ടമിട്ടു
ചുറ്റിനും പറക്കുന്ന നേരത്തൊരു കരിവണ്ടു മൂളിപ്പാട്ടുമായ് വരവായനേരം
മാറിലൊളിപ്പിച്ചുവെക്കാനൊരുങ്ങി ദേവി പൂമ്പാറ്റ ചിറകറ്റു വീണുപോയീ മണ്ണിൽ
എല്ലാം കണ്ടു നിന്നോരെൻ ചേതന
ആശതൻ ഭാണ്ഡങ്ങൾ കെട്ടിപ്പെറുക്കി
കരിം വരിവണ്ടു പിന്നിലെത്തി കത്തി കുത്തിയിറക്കി
അയ്യയ്യോ വേദനിക്കുന്നു
വീണു കിടക്കുന്നിതാ ഞാനീ മണ്ണിൽ
തൂവെള്ള ചിറകറ്റ പൂമ്പാറ്റയെ പ്പോൽ
ഞാനാ പൂമ്പാറ്റയല്ലെന്നറിയു മാളോരേ
പാവം ഞാനൊന്നും ചെയ്തില്ല പറഞ്ഞു മില്ല
എങ്കിലും ദേവീ സുന്ദരീ ചതിയാണ്
ഇത് കൊലച്ചതി മറ്റെങ്ങും കാണാത്ത പ്രണയം
നടിച്ചതിൽ മുക്കി കൊല്ലും ചതി
ചിരിച്ചെന്നെ മയക്കി ഒറ്റികൊടുക്കാൻ നിൻ മനം
കല്ലിൽ തീർത്ത കരിം പാറയോ
എന്റീശ്വരാ എന്താണെന്നു ഞാനെങ്ങനെ അറിയും
ഇല്ല... എനിക്കിന്നുമറിയില്ലല്ലോ
വീണുകിടന്നൊരെൻ മേനിയിൽ ചടുല
നൃത്തം ചവിട്ടി നീയും നിൻ കരി വണ്ടും
അതിനു മാത്രം എന്ത് തെറ്റ് ചെയ്തു ഞാ
നൊന്നും അറിഞ്ഞില്ലോ രാമ നാരായണ.