മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്ധന വില കുതിച്ചുയരുന്നു വാഹനങ്ങൾ അതിലേറെ വേഗതയിൽ - പറക്കുന്നു, ദിനം ദിനം പെരുകുന്നു രാജപാതയിലെ രാജകിയമായ ടോൾ പിരിവും തകൃതിയിൽ... ധൃതിയിൽ കടന്നുപോകാൻ ക്ഷമയില്ലാതെ ഹോൺ മുഴക്കുന്നവർ. ഇവിടെ പ്രതിഷേധം എവിടെയാണ്...
എല്ലാ രാഷ്ട്രിയ പാർട്ടികളും ജാതി മത ആനുപാതികം നോക്കുന്നവർ... വിജയ സാധ്യതയുടെ അടിസ്ഥാനം വോട്ട് ബാങ്കാണ് ..... ജനസേവനവും ജനനന്മയും അവസ്സാന ഘടകമാണ്... രണ്ടായിരത്തിഅമ്പതിലെ നമ്മുടെ നാട് എങ്ങിനെയായിരിക്കണം.... അന്നത്തെ ഇന്ധന വില - ഇന്നേ തിരുമാനിച്ചിരിക്കാം ടോൾ ബൂത്തുകളുടെ എണ്ണം ഇന്നേ തിരുമാനിച്ചിരിക്കാം നാളത്തെ സുപ്രഭാതം ഭാഗ്യകുറി പോലെ അടിച്ചാൽ, അടിച്ചു....എന്നാലും വിലകയറ്റമെന്നു കേട്ടാൽ തിളക്കണം - തിളക്കണം ചോര ഞരമ്പുകളിൽ ... മാറ്റമില്ലാത്തത് ചോരയുടെ നിറം മാത്രമാണല്ലോ....