മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന് മോന്തുമ്പോഴാണ് ശങ്കരന് നായര് ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
കുന്നിൻ ചെരുവിൽ കാറ്റിനെ കണ്ടപ്പോൾ നെഞ്ചിനകത്തോരാന്തല് തോന്നി . എന്താ അളിയാ ഒറ്റക്കെന്നു ചോദിച്ചു പുള്ളി തോളിൽ കയ്യിട്ടു.
'ഓനു കാറ്റാടോ' എന്ന് എന്നെ പറ്റി പലരും പറയുന്നതെനിക്കറിയാം. കാര്യം ഞങ്ങൾ ഒരേ തരക്കാരാണ് കൂട്ടുകാരാണ് എങ്കിലും ആളൊരു നാറിയാണ്. കുടിച്ച കള്ളിന്റെയും അടിച്ച മുല്ലപ്പൂ സെന്റിന്റെയും മണം.
ഞങ്ങളൊരു സിഗരറ്റു കത്തിച്ചു മുക്കാലും പുള്ളി വലിച്ചു. പതിവുപോലെ പ്രേമത്തെ പറ്റിയും കവിതയെപ്പറ്റിയും പറഞ്ഞു ഞങ്ങൾ ഉടക്കി.
കള്ളു കുടിച്ചാ വയറ്റിൽ കിടക്കണം എന്ന് പറഞ്ഞതിന് നീ പോടാ മൈരേ എന്ന് പുള്ളി എന്നെ ആട്ടി. നീ പോടാ നാറി എന്ന് ഞാനും.
എന്റെ മുടിയിൽ പിടിച്ചു വലിച്ചു അടുത്തുള്ള മരത്തിനൊരു ചവിട്ടും കൊടുത്തു കാറ്റു താഴ്വാരത്തിലെ വീട്ടിലേക്കു ഒളിഞ്ഞു നോക്കാൻ പോയി.