മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മൗനമായന്നു നീ പെയ്തൊഴിഞ്ഞപ്പോൾ,
നിൻ മൗന സരോവരം കവിഞ്ഞൊഴുകി.
മഴമേഘങ്ങളാൽ മൂടിയ ബാഷ്പങ്ങൾ,
മാരിവില്ലഴകിൽ മറഞ്ഞുപോയി.
മധുരിക്കുമോർമകൾ മനതാരിൽ നിന്നും,
മന്ദഹാസങ്ങളായ് മാഞ്ഞുപോയി.

അഴലുകൾക്കുള്ളിൽ അറിയാതെവന്ന,
നിൻ നിത്യസ്വപ്നങ്ങളെ തൊട്ടുണർത്തി.
പൂനിലാവിൻ സഖിയായ് തീരുവാൻ,
നിൻ പുഷ്പമഞ്ചം കൊതിച്ചുപോയി.
പുണരട്ടെ നിന്നെ പുതുമലരിതളുകൾ,
പുൽനാമ്പുപോലും പൊതിഞ്ഞിടട്ടെ.

പുലരിയിൽ മുഴങ്ങും ശംഖുനാദത്തിൻ,
മാറ്റൊലിയിൽ ഞാൻ മയങ്ങിടുന്നു.
മധുകണങ്ങൾ നിറയുമെന്നോർമയിൽ,
മധുരനൊമ്പരം നിറഞ്ഞിടുന്നു.
മൗനരാഗങ്ങളെൻ മാനസവീണയിൽ,
ശ്രുതിതെറ്റി താളം പിഴച്ചിടുന്നു.

പൈലി.ഓ.എഫ്
തൃശൂർ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ