മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Sathish Thottassery)

പടിപ്പെര വീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ കാറ്ററാക്ട് ഓപ്പറേഷൻ കഴിഞ്ഞു കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് വീട്ടിലെത്തി. ആരും കാണാതെ കണ്ണാടിയിൽ നോക്കി. ഇന്ദിരാഗാന്ധിയെപ്പോലുണ്ടെന്നു ആദ്മഗതം കാച്ചി. സന്ദർശകനായി വന്ന അയൽവക്കത്തെ കിങ്ങിണിക്കുട്ടൻ പറഞ്ഞത് അയിലൂർ വേലക്ക്‌ പോയി വരുന്ന അരിയക്കോട്ടുകാരി. 

അഞ്ചുവയസ്സുള്ള അംബുജം നാലണയുടെ കൂളിംഗ് ഗ്ലാസ്സ് വെച്ചപോലെയുണ്ടെന്നാണ്. എന്തായാലും ഒരഴ്ചക്കാലം രാവും പകലും അവനെ ഫിറ്റ് ചെയ്തു നടക്കുമ്പോൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റുമ്പോഴുള്ള തലയെടുപ്പുണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ട് മുഖദാവിൽ  ലൈക്കടിച്ചു. 

ഓപ്പെറേഷാനന്തരം ഒരാഴ്ച റെസ്റ്റും കഴിഞ്ഞു കണ്ണടതിടമ്പിറക്കി. കണ്ണിനു ഒരു നൂറു വാട്ട് എൽ. ഇ. ഡി ബൾബിന്റെ എക്സ്ട്രാ പളിച്ചമുണ്ടെന്നു സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പും സീലും വെച്ചു. പിറ്റേദിവസം കോലായ അടിച്ചു വാരി  കൊണ്ടിരിക്കെ ഒരു കൂറ കുട്ടി,  ഞങ്ങളുടെ പാലക്കാടൻ ഭാഷയിൽ കരപ്പു കുട്ടി കണ്ണിൽ പെട്ടു. "അമ്പട ഇത്രയും നാൾ നീ എന്നെ പറ്റിച്ചു നടക്കുകയായിരുന്നു അല്ലെ" എന്ന് ചോദിച്ചു ചൂല് കൊണ്ട് രണ്ടു ഗിമ്മു ഗിമ്മി. കരപ്പ് രണ്ടുമൂന്നു റൌണ്ട് സ്പീഡിൽ കറങ്ങി നിന്നു. വധം സ്ഥിരീകരിക്കുവാൻ "പ്പൊ കിട്ടും നെഞ്ഞത്തു കൂടം" ന്നു പറഞ്ഞു വീണ്ടും രണ്ടു പൂശു പൂശി. "കന്യാദാനം" സീരിയൽ കാണുമ്പോൾ അവന്റെ ചെപ്പക്കു കൊടുക്ക്, അവൾടെ മുട്ടുംകാല് തല്ലി ഒടിക്ക്" എന്നൊക്കെ പറയുമ്പോലെ കരപ്പിനോട് ധാർമികരോഷം പ്രകടിപ്പിക്കുന്നു ണ്ടായിരുന്നു. 

നേരത്തെ ഇത്തരത്തിലുള്ള വെളിച്ചപ്പാട് ഉണ്ടായിട്ടുള്ളത് വളരെ വേണ്ടപ്പെട്ട ഒരു പെൺകിടാവിന്റെ കല്യാണപ്പാർട്ടി ക്കു ന്യൂ ജെൻ പിള്ളേർ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ കണ്ടപ്പോഴും കിങ്ങിണിക്കുട്ടന്റെ തള്ള ബർത്ഡേ പാർട്ടിക്ക് കള്ളുകുടിയൻ ഉണ്ണിച്ചെക്കന്റെ കൈ പിടിച്ചു കോളിവുഡ് ദബ്ബാക്കുത്തിനു തുള്ളിയപ്പോഴുമാണ്. കരപ്പുവധം കഴിഞ്ഞു മുടിയഴിച്ചിട്ടു വാളേന്തിയ ഝാൻസി റാണിയെപോലെ ചൂലും പോക്കിപ്പിടിച്ചു കൊണ്ട്, കുളി കഴിഞ്ഞു ചീകി മുടിച്ചു ചിങ്കാരിച്ചു കൊണ്ടിരുന്ന മരുമകളെ കൊലപാതക വിവരം ഉണർത്തിച്ചു. മഹസ്സർ തയാറാക്കാൻ ചെന്ന പി.സി. 734 സംഭവസ്ഥലത്തു കണ്ടത്  കുഞ്ഞനിയൻ   പറയാറുള്ള "സർപ്പോട്ട"യുടെ കറുത്ത കുരുവാണത്രെ.  

കഥ കേട്ട ശേഷം ഗെഡി ഡ്രൈവർ ശശി 
"കഥയും കഥാപാത്രങ്ങളും  സങ്കല്പികമാണെന്നും ആർക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നുകിൽ അത് തികച്ചും  യാദൃശ്ചികമാണെന്നും" കൂട്ടിച്ചേർക്കാൻ പറഞ്ഞു. ചേർത്തിരിക്കുന്നു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ