മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

apashakunam

V Suresan

മാർജ്ജാര രാജൻ പ്രഭാത നടത്തത്തനിറങ്ങി. പിന്നിലായി രാജൻ്റെ സുരക്ഷാഭടന്മാരുമുണ്ട്. തൻ്റെ വെളുത്തു കൊഴുത്ത ശരീരവുമായി രാജൻ നാലു കാലിൽ നടന്നുനീങ്ങവെ അതാ ഒരാൾ വീഥി മുറിച്ചു കടക്കുന്നു. അതു കണ്ട് രാജൻ നിന്നു. ഭടന്മാർ മുന്നിൽ കയറി.

“അത് ഒരു കറുത്ത മനുഷ്യനാണ് രാജൻ.” - പ്രധാന ഭടൻ പറഞ്ഞു.
"ഹോ - നാശം! കറുത്ത മനുഷ്യൻ കുറുകെ ചാടിയാൽ അപശകുനം എന്നല്ലേ മാർജാര പ്രമാണം?” - രാജൻ തലയിൽ കൈവച്ചു.
“അതെ. ഇന്നിനി നടത്തം നിർത്തി തിരികെ പോകുന്നതാവും ഉത്തമം.” 
''തിരികെ പോവുക തന്നെ. ആചാരങ്ങളും വിശ്വാസങ്ങളും വിട്ടുള്ള ഒരു കളിയും നമുക്കില്ല.” രാജനും ഒപ്പം ഭടന്മാരും പിന്തിരിഞ്ഞു.
“രാജൻ, നാളെയും ഇതാവർത്തിച്ചാലോ?”
“നാളെ നിങ്ങൾ മുമ്പിൽ നടക്കുക. അപ്പോൾ അപശകുനം വന്നാലും അതിൻ്റെ ദോഷം നിങ്ങൾക്കു മാത്രമേ വന്നു ഭവിക്കൂ.”
“ഈ ശകുനം മുടക്കികളായ മനുഷ്യരെ തുരത്താൻ മാർഗ്ഗമൊന്നുമില്ലേ രാജൻ?”
"അവരൊക്കെ പണ്ടേ കുടിയേറിയവരല്ലേ? അതിനാൽ അവരെ തുരത്താൻ കഴിയില്ല. ഇനിയുള്ള കുടിയേറ്റങ്ങൾ മാർജാരർക്ക് മാത്രമേ അനുവദിക്കൂ .”
"അതു നന്നായി. ജയ് ജയ് മാർജാര രാജൻ.”

അടുത്ത പ്രഭാതത്തിൽ രാജൻ പിന്നിലും കരിമ്പൂച്ചകൾ മുന്നിലുമായി പ്രഭാതസവാരിക്കിറങ്ങി. അപ്പോഴാണ് ഏതെങ്കിലും കറുത്ത മനുഷ്യൻ കുറുകെ ചാടുമോ എന്നു ഭയന്നുള്ള ഈ യാത്ര തൻ്റെ സ്ഥാനമാനങ്ങൾക്ക് ചേരുന്നതല്ല എന്ന് രാജനു തോന്നിയത്. അദ്ദേഹം ഭടന്മാരോടു പറഞ്ഞു:

“ഇനി ക്ഷമിക്കേണ്ടതില്ല... മാർജാരാചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വില കൽപ്പിക്കാത്ത മനുഷ്യരെ വെറുതെ വിടരുത്. പൂച്ചകൾക്ക് കുറുകെ ചാടുന്ന കറുത്ത മനുഷ്യരെ പിടികൂടി തുറുങ്കിലടയ്ക്കൂ.”

“ഉത്തരവു പോലെ.” -ഭടന്മാർ ഒറ്റ സ്വരത്തിൽ പറഞ്ഞു.

അതാ ദൂരെ ഒരു കറുത്ത രൂപം. ഭടന്മാർക്ക് അതെന്താണെന്ന് മനസിലായില്ല. എന്തായാലും അത് മനുഷ്യനല്ല. രാജാവ് അതു കണ്ട് മുന്നിലേക്ക് കയറി രൂപത്തെ തിരിച്ചറിഞ്ഞു.

“നില്ല്. അതൊരു പട്ടിയാണ്. സൂക്ഷിക്കണം. പേയുണ്ടോന്നറിയില്ല.” 
ആ പട്ടിക്കു കേൾക്കാനായി പ്രധാന ഭടൻ വിളിച്ചു പറഞ്ഞു:

“മാർജാര രാജൻ എഴുന്നള്ളുന്നു. ശകുനം മുടക്കിയാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.”
ശബ്ദം കേട്ട് കരിമ്പട്ടി തലയുയർത്തി നോക്കി. രാജസംഘത്തെ കണ്ട് പട്ടി അവർക്കു നേരെ പാഞ്ഞു.

“ഓടിക്കോ, രാജൻ - “ പ്രധാന ഭടൻ വിളിച്ചു പറഞ്ഞു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ