മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Sathish Thottassery)

ഓണക്കാലം. സംഭവം അരങ്ങേറുന്നത്  വായനശാല എടോഴിയിലുള്ള കുട്ടപ്പേട്ടന്റെ തറവാട്ടിലാണ്. നാട്ടിലെ അറിയപ്പെടുന്ന തറവാട്ടുകാർ. വലിയ വീട്. പശു, പട്ടി, പൂച്ച, കോഴി ഇത്യാദി ഭൂമിയുടെ അവകാശികളെ കൂടാതെ ഭാര്യ,  പുര നിറഞ്ഞു നിൽക്കുന്ന മോൻ, വള്ളിയാടിത്തുടങ്ങിയ പാവാടക്കാരിയും അഞ്ചാം ക്ലാസ്സുകാരിയും ഞങ്ങളുട വീട്ടിലേക്കു പാല് കൊണ്ടുവന്നിരുന്നവളുമായ മോൾ, അളിയൻ കുട്ടിമണിയേട്ടൻ  എന്നിവർ വീട്ടിലെ സ്ഥിരതാമസക്കാർ. 

ഒരു തിരുവോണനാളിൽ ഓണത്തുമ്പികൾ ഓണവെയിലിൽ ഓടിതൊട്ടുകളിച്ചു കൊണ്ടിരിക്കുന്ന ഒരു മണിനേരം. ശ്രീമതി കുട്ടപ്പേട്ടൻ ഏഴു കോഴ്സ് സദ്യയൊരുക്കി പ്രാണ നാഥനും പിള്ളേരും പടികടന്നെത്തുന്നതും നോക്കി കണ്ണിൽ വീണ്ടും എണ്ണയൊഴിച്ചു.  അപ്പോഴാണ്  മോൻ അടിച്ചു ഫിറ്റായി പടി കടന്നു വന്നത്. രാത്രി വൈകി വരുമ്പോൾ കണവന്റെ ഒരു വിസ്കി മണം മകനിൽ നിന്നും വരുന്നത് അറിഞ്ഞില്ലെന്ന് നടിക്കുമായിരുന്ന അമ്മക്ക് അന്ന് കണ്ട്രോൾ വിട്ടു. പട്ടാപ്പകൽ അതും നല്ലൊരു ദിവസായിട്ട് മകൻ അച്ഛനെ ഫോളോ ചെയ്യുന്നതിൽ അരിശം കേറി അമ്മ ഡയലോഗ് കാച്ചി. 

"ഇവിടെ ചോദിക്കാനും പറയാനും ആളില്ലെന്നു വിചാരിക്കണ്ട നീ"

എന്ന് പറഞ്ഞു പ്രതിഷേധം പ്രകടിപ്പിച്ചു. പൂമുഖത്തെ മണിയടിക്കാൻ മുട്ടി വലിഞ്ഞു നിന്നിരുന്ന നായക്കിന്റെ വാൾ ക്ലോക്കിൽ ഒന്നര മണിയുടെ "ഡീം" അടിച്ചു. അപ്പോൾ പൊന്നാരാങ്ങള കുട്ടിമണിയേട്ടൻ നാലുകാലിൽ അഴിഞ്ഞു വീഴാൻ പോകുന്ന ഉടുമുണ്ടും താങ്ങി എത്തിച്ചേർന്നു. വീട്ടുകാരിക്ക്  സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു  കുഞ്ചാവ പറയുമ്പോലെ ചുറ്റുവേഷൻ.

ഡയലോഗ്

 "ദ്രോഹീ നല്ലോരീസായിട്ടു രണ്ടും ഇങ്ങിനെയായിപ്പോയല്ലോ ഇനിയൊരാളും കൂടി വരാനുണ്ടിവിടെ. രണ്ടിനെയും ഞാൻ കാണിച്ചു തരാം"

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ എല്ലാം പറയേണ്ട ആളെ വീട്ടുപടിക്കൽ കാത്തു നിന്നു. അപ്പോഴാണ് അവിടെ ഒരു ഓട്ടോ വന്നു നിന്നത്‌. പിന്നീട് കാല് നിലത്തും തല കഴുത്തിലും ഉറയ്ക്കാത്ത കുട്ടപ്പേട്ടനെ വാളുവെച്ചു മുണ്ടും ഷർട്ടുമെല്ലാം ഓണസദ്യ ഉണ്ട വാഴയില പോലെയായ നിലയിൽ രണ്ടുപേർ തോളിൽ താങ്ങി പൂമുഖത്തെ കസേരയിൽ പ്രതിഷ്ഠിച്ചു. 

സംഭവം അറിഞ്ഞ ഡ്രൈവർ ശശി പറഞ്ഞത് മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല എന്നാണ്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ