മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

saraswathi thampi

ഇന്ന് തട്ടകത്തമ്മയായ മുളയങ്കാവിലമ്മയുടെ കാവിൽ കെങ്കേമമായ പൂരാഘോഷമാണ്. മേടമാസത്തിലെ അവസാന ചൊവ്വയോ ഞായറോ ആണ് ഉത്സവമായി കൊണ്ടാടുന്നത്. ഒരു മാസമായി നീണ്ടു നിന്ന വേല പൂരങ്ങളുടെയെല്ലാം പരിസമാപ്തി.

'കണ തൊട്ടുമുളവരെ ' എന്നാണ് ചൊല്ല്.കണയം കാവിലാണ് പൂരം ആദ്യമായി അരങ്ങേറുന്നത്. മുളയങ്കാവിൽ സമാപനവും.

ഒരുപാടു ദേശങ്ങളുടെ ആരാധ്യയായ ദേവിയാണ് മുളയങ്കാവിലമ്മ. ശാന്തസ്വരൂപയായ ഭദ്രകാളി സങ്കല്പമാണിവിടെ. വിളിച്ചാൽ വിളിപ്പുറത്താണ് വാത്സല്യനിധിയായ അമ്മ എന്നാണ് വിശ്വാസം.

കുട്ടിക്കാലത്ത് പൊരിവെയിലേറ്റ് നടന്ന് ഏകദേശം മൂന്നുനാലു നാഴികയോളം നടന്നാണ് പൂരത്തിന് പോയിരുന്നത്. എല്ലാ കുട്ടികളും അമ്മമാരുടെ കൂടെ സന്തോഷിച്ച് തുള്ളിച്ചാടി പോകുമ്പോൾ എൻ്റെ യാത്ര അമ്മായിയുടെ (അച്ഛൻ പെങ്ങൾ ) കൂടെയാവും.

അമ്മയ്ക്ക് എങ്ങോട്ടും പോവാൻ താല്പര്യമുണ്ടായിരുന്നില്ല. ആകെ പോയിരുന്നത് ആശുപത്രിയിലേക്കു മാത്രം.

അമ്മായിയുടെ മകൾ സമപ്രായക്കാരിയാണ്. അവൾ ആവശ്യപ്പെടുന്നതൊക്കെ സ്നേഹപൂർവ്വം അമ്മായി വാങ്ങിച്ചു കൊടുക്കുമ്പോൾ ഒരധികപ്പറ്റുപോലെ ഞാനും അതെല്ലാം കണ്ട് ഉള്ളിലെ സങ്കടമൊതുക്കി അവരുടെ കൂടെയങ്ങനെ നടക്കും. പുതിയവള, മാല, കടലാസുകൊണ്ടുള്ള വിശറിപ്പൂവ്, കണ്മഷി ,ബലൂണ് എന്നിവയെല്ലാം അഭിമാനത്തോടെ കരസ്ഥമാക്കി അവൾ നടക്കുമ്പോൾ ഒരനാഥയെപ്പോലെ ഞാനുമൊപ്പം അനുഗമിക്കും.

പൂരക്കാഴ്ചകളിൽ ഏറ്റവും ആകർഷകമായിരുന്നത് അലങ്കരിച്ച് തട്ടുതട്ടായി ഉയർന്ന് തോരണങ്ങൾ കൊണ്ടലങ്കരിച്ച ബഹുവർണത്തേരുകളായിരുന്നു.

പൂതനും  തിറയുമെല്ലാം കൊട്ടിൻ്റേയും മറ്റു താളമേളങ്ങളുടെയും അകമ്പടിയോടെ വീടുവീടാന്തരം കയറിയിറങ്ങി കാവിലേക്ക് പോകുന്ന കാഴ്ചയും കൗതുകമുണർത്തുന്നതു തന്നെ.

റോഡു മുഴുവൻ നിറഞ്ഞു കവിയുന്ന ജനസാഗരത്തിനൊപ്പമങ്ങനെ ഒഴുകിയൊഴുകി ദൂരയാത്രാ ക്ഷീണമൊന്നും അറിയാതെ തീയാളുന്ന വെയിലിനെ കുളുർനിലാവു പോലെ ഏറ്റുവാങ്ങി രസകരമായ ആ യാത്ര മറക്കാനാവില്ല തന്നെ. കിലോമീറ്ററുകളോളം ദൂരത്തിൽ റോഡിനിരുവശങ്ങളിലും വിവിധ വസ്തുക്കളുമായി കച്ചവടക്കാരുമുണ്ടാവും. അന്നേ ദിവസം കാവിൻ്റെ പരിസരങ്ങളിൽ കിട്ടാത്തത് ഒന്നുമില്ല എന്നു തന്നെ പറയാം." അച്ഛനേം അമ്മേം അല്ലാത്തതൊക്കെ വാങ്ങാൻ കിട്ടും " എന്നാണ് ചൊല്ല്.

കാഴ്ചകൾ കണ്ട് സൂര്യാസ്തമയത്തോടെ പകൽപ്പൂരം കണ്ട് തിരിച്ചു വരുമ്പോൾ രാത്രി പൂരം കാണാനുള്ളവർ ഒരുങ്ങി വരുന്നുണ്ടാവും. ചിലരുടെയെല്ലാം കൈയിൽ ചുരുട്ടിപ്പിടിച്ച പായുമുണ്ടാകും. അതു വിരിച്ച് ഇരിക്കുകയും വേണമെങ്കിൽ ഒന്നുറങ്ങുകയും ആവാം.

പാവക്കൂത്ത് നടക്കുന്ന അപൂർവ്വം കാവുകളിലൊന്നാണ് ഇവിടം. രാമായണ കഥയാണ് കൂത്തുമാടത്തിൽ അരങ്ങേറുന്നത്.പൂരം കഴിഞ്ഞ് പിറ്റേന്ന് വെടി പൊട്ടുന്ന ശബ്ദം കേൾക്കാം. അതോടെ അച്ചമ്മയുടെ പ്രഖ്യാപനവുമുണ്ടാകും.." "രാവണവധം കഴിഞ്ഞു, വെടി പൊട്ടി'' എന്ന്.

എല്ലാം ഓർമകളായി ഇന്നലെയെന്ന പോലെ മനസ്സിൻ്റെ തിരശ്ശീലയിൽ തെളിയുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ