മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഒരു കാലത്ത് പ്രവാസ സാഹിത്യം പുഷ്കലമായിരുന്നു മലയാള സാഹിത്യത്തിൽ. പാറപ്പുറത്ത്, കോവിലൻ, ആനന്ദ് ,മുകുന്ദൻ , വീ.കെ.എൻ, തുടങ്ങി ബന്യാമിൻ വരെ നീണ്ടു നിൽക്കുന്നു പ്രവാസ

എഴുത്തുകാരുടെ ആ നിര. ആ കണ്ണിയിൽ ഇഴചേർക്കാവുന്ന ഒരെഴുത്തുകാരൻ തന്നെയാണ് ശ്രീ ചാന്ദാങ്കര സലീമും. മുപ്പത് വർഷത്തെ തൻ്റെ പ്രവാസ ജീവിതത്തിനിടയ്ക്ക് നാടകങ്ങൾ, കഥാസമാഹാരങ്ങൾ, നോവലുകളുൾപ്പെടെ അനവധി സാഹിത്യോദ്യമങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അവയിലവസാനത്തേതാണ് ഒയാസിസ് ബുക്സ് പുറത്തിറക്കിയിരിക്കുന്ന 'ഒട്ടകങ്ങൾ കാണാതെ പോയത്' എന്ന ഈ നോവൽ.

ഈ നോവൽ വായിക്കാനെടുക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് ബെന്യാമിൻ്റെ ആടുജീവിതമെന്ന വിഖ്യാത നോവലാണ്. ആടുജീവിതവുമായി ഈ നോവലിനുള്ള അനിതരസാധാരണമായ സാമ്യമാണ് എന്നെ ആകർഷിച്ചത്.പ്രത്യേകിച്ച് ഭീതിദമായ അതിലെ മരു ജീവിതത്തിൻ്റെ പ്രതിപാദനവും മറ്റും. എന്നാൽആടുജീവിതത്തിനും മുമ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത് എന്നുള്ള വസ്തുത എന്നെഅത്ഭുതപ്പെടുത്തുകയും ചെയ്തു. മലബാറിൽ പണ്ടു നടമാടിയിരുന്ന അറബിക്കല്യാണങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. പേർഷ്യയിൽ നിന്നും കോഴിക്കോട് ബേപ്പൂരിൽ ഉരു നിർമ്മാണവുമായി ബന്ധപ്പെട്ട് എത്തുന്ന ഇബ്രാഹിം എന്ന ആറബി യുവാവ് ഖദീജയെന്ന മലയാളി സുന്ദരിയെ നിക്കാഹ് കഴിക്കുന്നു. നാലഞ്ചു മാസങ്ങൾക്കു ശേഷം ഗർഭിണിയായ ഖദീജയെ ഉപേക്ഷിച്ച് അയാൾ കപ്പൽ കയറുന്നു. ഭർത്താവ് തിരികെ എത്തും എന്ന പ്രതീക്ഷയിൽ തൻ്റെ ജീവിതകാലം മുഴുവൻ കാത്തിരിക്കുന്ന ഖദീജ എം.ടിയുടെ മഞ്ഞിലെ വിമലയെ അനുസ്മരിപ്പിക്കുന്നു.

പിതാവാരെന്നറിയാതെ ഒരു യത്തീമായി വളർന്നു വരുന്ന റഹീമെന്ന യുവാവിൻ്റെ സ്വത്വം തേടിയുള്ള ഉദ്വേഗം നിറഞ്ഞയാത്രകളാണ് നോവലിൽ ആദിമധ്യാന്തം അല്പം പോലും രസച്ചരടു മുറിയാതെ നോവലിസ്റ്റ് കോറിയിട്ടിരിക്കുന്നത്. പിതൃത്വത്തിൻ്റെ വേരുതേടിയുള്ള ഈ യാത്രയിൽ നായകൻ നേരിടുന്ന വികാര തീവ്രമായ മുഹൂർത്തങ്ങളുടേയും ,ഭയാനകമായ മരുയാത്രകളുടെയും ആവിഷ്കാരം തഴക്കം വന്ന ഒരു നോവലിസ്റ്റിൻ്റെ നേർ ചിത്രങ്ങളാണ് കാഴ്ചവച്ക്കുന്നത്. കഠിനയാതനകൾക്കു ശേഷം കഥാനായകൻ തൻ്റെ പിതാവിനെ കണ്ടെത്തുന്നിടത്ത് 'നന്മയുടെ പ്രതിഫലം നന്മ മാത്രമാണെ'ന്ന വിശുദ്ധ വചനത്തെ ആത്മാവിൽ ആഴത്തിൽ പതിപ്പിക്കുന്നു ഈ കൃതി. ഗൾഫിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു യാത്രാ കൈപ്പുസ്തകമായും കരുതാനാകുന്നതാണ് ഈ നോവൽ. ദുബായ്, അമ്പുദാബി ,റാസൽ ഖൈമ തുടങ്ങിയ രാജ്യങ്ങളുടെ പ്രകൃതിയെക്കുറിച്ചും ,റോഡുമാർഗ്ഗങ്ങളെക്കുറിച്ചുമെല്ലാം സവിസ്തരം വർണ്ണിച്ചിട്ടുണ്ടിതിൽ.

കാലാകാലങ്ങളായി നടന്നു വരുന്ന പാലസ്റ്റീൻ - ഇസ്രയേൽ സംഘർഷങ്ങളുടെ ചരിത്രവും ഈ നോവലിൽ പ്രതിപാദ്യ വിഷയമാകുന്നുണ്ട്. പതിനൊന്നാം അധ്യായത്തിൽ 'രാജ്യമില്ലാ രാജ്യത്തെ പ്രജ' എന്ന വിശേഷണത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഖാലിദ് എന്ന പാലസ്റ്റീനിയൻ യുവാവിൻ്റെ ജീവിതകഥയിലൂടെ ഇപ്പോഴും കത്തിനിൽക്കുന്ന ആ വിഷയത്തിൻ്റെ ആഗോള രാഷ്ട്രീയത്തെ പറയാതെ പറഞ്ഞിരിക്കുന്നു നോവലിസ്റ്റ്.

കഥയിലോ, കഥാപാത്രങ്ങളുടെ ജീവിതത്തിലോ ഇടപെടാതെ മാറി നിൽക്കുന്ന എഴുത്തുകാരൻ്റെ കർത്തവ്യം നോവലിസ്റ്റ് ഇവിടെ യഥാവിധി നിറവേറ്റിയിരിക്കുന്നു. പതിനേഴ് അദ്ധ്യായങ്ങളും , ഇരുനൂറു പേജുമുള്ള ഈ പുസ്തകം വായിച്ചു തീരുമ്പോഴേക്കും വായനക്കാരന് ,നോവലിസ്റ്റ് പണിതു വച്ച ഭൂമികയിൽ നിന്നും എളുപ്പമൊന്നും പുറത്തുകടക്കാനാവില്ല തന്നെ. അതു തന്നെയാണ് ഈ നോവലിൻ്റെ വിജയവും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ