മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(കണ്ണന്‍ ഏലശ്ശേരി)

എല്ലാവർക്കുമുള്ള ആത്മദേശങ്ങളിലൂടെയുള്ള ചില തിരിഞ്ഞു നടത്തങ്ങൾ എന്ന് ഓർമ്മകളെയും നോസ്ടാല്ജിയകളെയും ചേർത്ത് പറഞ്ഞുകൊണ്ട് ആമുഖത്തോടെ തുടങ്ങുന്ന ഈ പുസ്തകം ഇതിന് മുമ്പ്
എഴുത്തുകാരി എഴുതിയ ഭൂതകാലകുളിരിന്റെയും നനഞ്ഞു തീർത്ത മഴയുടെയും ബാക്കി ആയുള്ളതാണ്. ഓർമ്മകൾ പരസ്പരം കണ്ണികൾ കൂട്ടി വെച്ചുള്ള തുടർകഥ അല്ല പുസ്തകത്തിൽ. പെറുക്കി എടുത്ത ചില ചിത്രങ്ങൾ മാത്രം. 

ഭൂതകാല കുളിർ എന്ന പുസ്തത്തിൽ ദീപ നിശാന്തിനെ വായിച്ചു തുടങ്ങിയവർ ഒരുപക്ഷെ 'ഒറ്റമരപ്പെയ്ത്ത്' വരെ വായിക്കാനുള്ള സാധ്യത കൂടുതലാണ്. സാധാരണ സമൂഹം പൈങ്കിളി എന്ന് മുദ്ര കുത്തിയ എഴുത്തുകൾ വായിക്കാൻ താല്പര്യപെടുന്നവർ തീർച്ചയായും വായിച്ചു തീർക്കും. എന്നാൽ പലർക്കും മലയാളത്തിലെ "പൈങ്കിളി സാഹിത്യം" നിരൂപണം ചെയ്യുന്നതും പരസ്യമായി വായിക്കുന്നതും കുറച്ചിലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. (എന്റെ വെറും തോന്നൽ ആവാം).

എഴുത്തുകാരിയുടെ മുൻപുള്ള പുസ്തകങ്ങളെ താരതമ്യപെടുത്തി നോക്കുമ്പോൾ പിടിച്ചിരുത്തി വായിപ്പിക്കാനുള്ള പുസ്തകത്തിന്റെ കഴിവ് കുറച്ചു കുറഞ്ഞു പോയിട്ടുണ്ട്. (ഒരുപക്ഷെ "പൈങ്കിളി സാഹിത്യത്തെ" മടുത്തുപോയത് കൊണ്ടാവാം അതുമല്ലെങ്കിൽ എഴുത്തുകാരിയുടെ അറിയാൻ ആഗ്രഹിച്ച പല വിഷയങ്ങളും മുൻപുള്ള പുസ്തകങ്ങളിൽ വായിച്ചു തീർന്നതും കൊണ്ടാവാം.)

13 തലക്കെട്ടോടു കൂടിയുള്ള വളരെ ചെറിയ ഒരു പുസ്തകമാണിത്. ഷക്കീലയെ കുറിച്ച് അധികം കേൾക്കാത്ത കഥകൾ പറഞ്ഞുകൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്. പുരുഷനെ കുറ്റപെടുത്തി കൊണ്ട് സ്ത്രീത്വം മാത്രം വിളിച്ചോതുന്ന ഒരു പുസ്തകം ആയി പോകുമോ എന്ന് തെല്ലിട ചിന്തിക്കാതിരുന്നില്ല. (വായിക്കുന്ന സമയത്തെ രാഷ്ട്രിയം അങ്ങനെ ചിന്തിക്കാൻ പോന്നതായിരുന്നു).

രസകരമായ എഴുത്ത് ശൈലി തന്നെ ആയിരുന്നു ഈ പുസ്തകത്തിലും ഉടനീളം. മാനുഷിക ബന്ധങ്ങൾ, പ്രണയം, രോഗങ്ങൾ, എഴുത്തുകാരിയുടെ കാഴ്ചപ്പാടുകൾ, സാമൂഹിക വിമർശനം, പ്രവാസം എന്നിങ്ങനെ പല തുലാസിൽ ഈ പുസ്തകം തൂക്കി നോക്കാൻ സാധിക്കും. സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ പച്ചയായ ജീവിതത്തിനപ്പുറം ഷാർജയിലെ ജീവിത പ്രയാസങ്ങൾ തുറന്നു കാണിക്കുന്ന ഭാഗങ്ങൾ നാടിനോടുള്ള മമത വർധിപ്പിക്കുന്നതായിരുന്നു. 

ഭാഷാലാളിത്യവും തെളിമയും വായനക്കാരെ ഓർമ്മയുടെ മേച്ചിൽ പുറങ്ങളിൽ എത്തിക്കുന്നു. 
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ