ഒരു "പ്രേതാ"നുഭവം
- Written by: Rajaneesh Ravi
- Category: കഥ
- Hits: 692
കുറച്ചു പഴയ കഥയാണ്, അല്ല കഥയല്ല എന്റെ ജീവിതത്തിൽ തന്നെ സംഭവിച്ചൊരു കാര്യമാണ്. എന്റെ സ്വന്തം ജില്ലയായ ഇടുക്കിയിൽ തന്നെയുള്ള ഒരു റിസോർട്ടിൽ ജോലിക്ക് ചേർന്ന കാലം. വശ്യതയാർന്ന പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമായൊരു സ്ഥലമായിരുന്നു അത്.
സ്നേഹത്തിന്റെ പലഹാരപ്പൊതി
- Written by: Reshma lechus
- Category: കഥ
- Hits: 871
"ചേട്ടാ കുറച്ചു പൈസ കിട്ടിയിരുന്നെങ്കിൽ കുഞ്ഞിന് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കാമായിരുന്നു." അലീസ് ജോസിനോട് പറഞ്ഞു.
ദേവയാമി - 10
- Written by: Freggy Shaji
- Category: നോവൽ
- Hits: 1632
ഭാഗം 10
രാത്രിയോടെ വീട്ടിൽ തിരികെ എത്തി ദേവൻ. ഗോപുവിനെ അവന്റെ വീട്ടിൽ ഇറക്കിയതിനുശേഷമാണ് ദേവൻ തിരികെ മുല്ലശ്ശേരിയിൽ എത്തിയത്. ദേവനെ കാത്തിരിക്കുകയായിരുന്നു എല്ലാവരും. ഫോൺ വിളിച്ച് അച്ചാച്ചനോട് കാര്യം പറഞ്ഞിരുന്നു എങ്കിലും വിശദമായി പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരും.
ശാസ്ത്രവീക്ഷണം
- Written by: Rajendran Thriveni
- Category: ലേഖനം
- Hits: 1364
സൂര്യന്റെ മുഖച്ഛായ വെളുപ്പാണെന്നു പറയാം. ആ സൂര്യമുഖമാണ് ചുവപ്പായും സിന്ദൂരവർണമായും മഞ്ഞയായും തോന്നലുണ്ടാക്കുന്നത്. സൂര്യന്റെ ആത്മസംഘർഷങ്ങളാണ് (ആറ്റമിക ഫ്യൂഷൻ/ ഹൈഡ്രജൻ ആറ്റങ്ങൾ കൂടിച്ചേർന്ന് ഹീലിയം ആയി മാറുന്ന പ്രക്രിയ) ഊർജപ്രവാഹത്തിന് കാരണമാകുന്നത്. ആ ഊർജം പ്രകാശവും ചൂടും മറ്റു വികിരണങ്ങളുമായി ഉത്സർജിക്കപ്പെടുന്നു.
ഫ്രഗി ഷാജിയ്ക്കു മൊഴി റിവാർഡ്
- Written by: Chief Editor
- Category: Mozhi Rewards Club
- Hits: 1060
11.02.2024: മൊഴിഫലം നേടിയ ഫ്രഗി ഷാജിയ്ക്കു അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം.
ദേവയാമി
- Written by: Freggy Shaji
- Category: നോവൽ
- Hits: 2657
നോവൽ ആരംഭിക്കുന്നു.
ടൗണിൽ നിന്ന് കുറച്ചു മാറി പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമം. വയലും കുന്നും പുഴയും എല്ലാം ഉള്ള കൊച്ചു ഗ്രാമം. വലിയ തറവാട് വീടാണ് മുല്ലശ്ശേരി. ആ ഗ്രാമത്തിലെ തന്നെ മുന്തിയ തറവാട്ടുകാർ. ഏക്കർ കണക്കിന് നിലവും, കൃഷിയും കച്ചവടവും ഒക്കെ ഉള്ള വലിയ തറവാട്. ഭാഗം വെച്ച് ഓരോരുത്തരും മാറി താമസിക്കുന്നു. ചുറ്റുവട്ടത്ത് തന്നെയാണ് ബന്ധുക്കൾ എല്ലാവരും.
ജീവിതചക്രം
- Written by: രാജേഷ് ആട്ടീരി
- Category: നോവൽ
- Hits: 941
അന്ന് മേഘനാഥന്റെ ആദ്യത്തെ കച്ചേരിയാണ്. വെളുത്ത ജുബ്ബയും മുണ്ടും ധരിച്ചു പക്കമേളക്കാരുടെ നടുവിൽ സൂര്യതേജസ്സോടെ അതാ അവനിരിക്കുന്നു! അവനു മുന്നിൽ അനന്തസാഗരമായ സദസ്സ്. അവൻ സദസ്സിനെ വന്ദിച്ചു. ഒരു നിമിഷം കണ്ണുകളടച്ചു കൈകൂപ്പി വിശ്വചൈതന്യത്തെ സ്മരിച്ചു.
ഇനിയും നീ ഒഴുകുന്നോ
ഇനിയും പുഴേ നീ ഒഴുകുന്നുവോ?
നിന്റെ ഓളങ്ങളിൽ എന്റെ കാൽപ്പാദമാഴ്ത്തിയെൻ
ദേഹവും ദേഹിയും കുളിർപ്പിക്കവെ ...
ഇളം കാറ്റിനെത്തഴുകിയും കിളിയോടു കുറുകിയും
ഒഴുകുന്ന നിന്നെ ഞാൻ പുണർന്നീടവെ ...